തൃശൂർ സുവോളജിക്കൽ പാർക്കില്‍ ടിക്കറ്റ് നിരക്കുകളിൽ ഇളവ് വരുത്തി.
Read more at: https://www.deshabhimani.com/News/kerala/thrissur-zoological-park-ticket-rates-reduced-new-entry-fees-85542
Kerala's # 1 most helpful Tourism blog site. useful site links included in my blogs such topics as:- Travel/Tourism, Health/Resorts/Spa Ayurveda, Theme Parks and Religious/pilgrim centers, Arts/crafts,Real Estate,Agriculture, Books and magazines site links etc., Copyright: Copyrights of this blog and its contents are reserved. Copying contents of this blog is not permitted without prior written permission of its owner.
തൃശൂർ സുവോളജിക്കൽ പാർക്കില്‍ ടിക്കറ്റ് നിരക്കുകളിൽ ഇളവ് വരുത്തി.
Read more at: https://www.deshabhimani.com/News/kerala/thrissur-zoological-park-ticket-rates-reduced-new-entry-fees-85542
മൈസൂർ വൃന്ദാവൻ ഗാർഡൻസിന്റെ മാതൃകയിൽ മലമ്പുഴ ഉദ്യാനവും പരിസരവും നവീകരിക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മലമ്പുഴയെ വടക്കൻ കേരളത്തിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയർത്താനുള്ള പ്രവൃത്തികൾ നടത്തുന്നത്.
സ്വദേശ് ദർശൻ 2.0'
2025 സെപ്തംബർ 11നാണ് നവീകരണത്തിനായി ഉദ്യാനം അടച്ചിട്ടത്. 'സ്വദേശ് ദർശൻ 2.0' പദ്ധതിയിൽ 75 കോടി രൂപയുടെ നിർമാണപദ്ധതികളാണ് നടക്കുന്നത്. ജോലികൾ വേഗം നടത്തുന്നുണ്ടെന്നും ആദ്യഘട്ടജോലികൾ മാർച്ചിൽ തീർക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നതെന്നും കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികൾ പറഞ്ഞു.
*റോക്ക് ഗാർഡൻ, ജാപ്പനീസ് പാർക്ക്, മ്യൂസിക് ഫൗണ്ടനുകൾ*
റോക്ക് ഗാർഡൻ, ജാപ്പനീസ് പാർക്ക്, മ്യൂസിക് ഫൗണ്ടനുകൾ തുടങ്ങിയവ പുതിയ ആകർഷണങ്ങളോടെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഉദ്യാനം രൂപകൽപ്പനചെയ്യുന്നത് കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്.കെ ഫൗണ്ടേഷനാണ്. 40.34 ഏക്കറോളമുള്ള ഉദ്യാനത്തിൽ കുട്ടികളുടെ പാർക്കിന്റെ ജോലികളാണ് വേഗം നടക്കുന്നത്. മറുഭാഗത്ത് ജലധാരകളും വിളക്കുകളും പ്രവർത്തിപ്പിക്കാനുള്ള കേബിൾ വയറുകളും പൈപ്പുകളും ഉദ്യാനത്തിനുചുറ്റും ഘടിപ്പിക്കുന്ന പണികളും നടക്കുന്നുണ്ട്. കവാടത്തിനോടുചേർന്ന് വിവിധയിടങ്ങളിലേക്കുള്ള നടപ്പാതകളിൽ തറയോട് വിരിക്കാനായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. ഈ ജോലികൾക്കുശേഷം ഉദ്യാനത്തിൽ പുല്ലുകൾ പിടിപ്പിക്കും.
നടപ്പാതകൾക്കരികിൽ ഇരിപ്പിടങ്ങൾ, പൂന്തോട്ടമൊരുക്കൽ എന്നിവയും അവസാനഘട്ടത്തിൽ നടക്കും. കാലങ്ങളായി ഉപയോഗിക്കാനാകാതെ കിടക്കുന്ന നീന്തൽക്കുളങ്ങളും നവീകരിക്കാൻ പദ്ധതിയുണ്ട്. പണിയുന്നത് അഞ്ച് ശൗചാലയ കെട്ടിടങ്ങൾ. സന്ദർശകരുടെ തിരക്കുണ്ടാകുമ്പോഴും ഉദ്യാനത്തിലെ ഒരു ശൗചാലയംപോലും ഉപയോഗിക്കാനാകില്ലെന്ന പരാതികൾക്കാണ് പുതിയ നവീകരണത്തിൽ പരിഹാരമാകുന്നത്. ശൗചാലയങ്ങൾക്കായി അഞ്ചു കെട്ടിടങ്ങളാണ് പുതുതായി പണിയുന്നത്. ഇതിൽ രണ്ടെണ്ണം തയ്യാറായി. ചിലത് പൊളിച്ചുപണിയുകയാണ്.
തിരൂർക്കാട്:* ജില്ലകൾ കടന്നുള്ള യാത്രക്കാർക്ക് സന്തോഷവാർത്തയുമായി കെ.എസ്.ആർ.ടി.സി. പാലക്കാട് ഡിപ്പോയിൽ നിന്നും വയനാട്ടിലെ മാനന്തവാടിയിലേക്ക് പെരിന്തൽമണ്ണ- മഞ്ചേരി വഴി പുതിയ സർവീസ് നാളെ (ഡിസംബർ 20, ശനി) മുതൽ ആരംഭിക്കുന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പുതിയ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്.
കോങ്ങാട്, ചെർപ്പുളശ്ശേരി, പെരിന്തൽമണ്ണ,മഞ്ചേരി, മുക്കം ഭാഗങ്ങളിലുള്ളവർക്ക് വയനാട് മേഖലയിലേക്ക് നേരിട്ട് ബസ് സർവീസുകൾ കുറവാണെന്ന പരാതി പരിഗണിച്ചാണ് ഈ പുതിയ റൂട്ട്. താമരശ്ശേരി ചുരം വഴി പോകുന്ന ഈ ബസ് വിനോദസഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഏറെ ഉപകാരപ്രദമാകും.
*സമയക്രമം ഇപ്രകാരം*
പാലക്കാട് - മാനന്തവാടി (Via അരീക്കോട്, താമരശ്ശേരി)
പാലക്കാട് - 08:10 AM
കോങ്ങാട് - 08:45 AM
ചെർപ്പുളശ്ശേരി - 09:30 AM
പെരിന്തൽമണ്ണ - 10:10 AM
മഞ്ചേരി - 11:00 AM
അരീക്കോട് - 11:30 AM
മുക്കം - 11:50 AM
താമരശ്ശേരി - 12:20 PM
കൽപ്പറ്റ - 01:50 PM
മാനന്തവാടി - 02:55 PM (അന്ത്യസ്ഥാനം)
*തിരിച്ചുള്ള സമയം:*
Tsy-pmna live ksrtc ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9645171490 ലേക്ക് മെസ്സേജ് ചെയ്യുക.
മാനന്തവാടി - പാലക്കാട് (Via പടിഞ്ഞാറത്തറ, മണ്ണാർക്കാട്)
മാനന്തവാടി - 04:30 PM
കൽപ്പറ്റ - 05:35 PM
താമരശ്ശേരി - 06:50 PM
അരീക്കോട് - 07:35 PM
മഞ്ചേരി - 08:05 PM
പെരിന്തൽമണ്ണ - 09:05 PM
മണ്ണാർക്കാട് - 09:45 PM
പാലക്കാട് - 10:55 PM (അന്ത്യസ്ഥാനം)
പുതിയ സർവീസ് ആയതിനാൽ വരും ദിവസങ്ങളിൽ തിരക്കും സാഹചര്യവും പരിഗണിച്ച് സമയക്രമത്തിൽ നേരിയ മാറ്റങ്ങൾ വന്നേക്കാമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
📞 കെ.എസ്.ആർ.ടി.സി പാലക്കാട്: 9188933800
📞 കെ.എസ്.ആർ.ടി.സി മാനന്തവാടി: 9188933818
നെല്ലിയാമ്പതി
07/12/25
13/12/25
22/12/25
25/12/25
28/12/25
ഇല്ലിക്കൽ കല്ല്,ഇലവീഴാപൂഞ്ചിറ,മലങ്കര ഡാം
07/12/25
13/12/25
21/12/25
28/12/25
സൈലന്റ് വാലി
20/12/25
25/12/25
27/12/25
ആഡംബര
കപ്പൽ യാത്ര
10/12/25
12/12/25
23/12/25
29/12/25
ഗവി
08/12/25
13/12/25
20/12/25
24/12/25
28/12/25
മാമലക്കണ്ടം വഴിമൂന്നാർ
13/12/25
20/12/25
24/12/25
28/12/25
രാമക്കൽമേട്
13/12/25
21/12/25
25/12/25
മലക്കപ്പാറ
14/12/25
21/12/25
നിലമ്പൂർ
14/12/25
28/12/25
വയനാട്
19/12/25
ആലപ്പുഴ വേഗ ഹൗസ് ബോട്ട്
21/12/25
27/12/25
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
9446353081
8075347381
____________
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ പൊലീസിന്റെ പദ്ധതി. തോക്ക് ലൈസന്‍സുള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഇതിനായി പ്രത്യേകം പ്രത്യേകസമിതിയും സിലബസും തയ്യാറായി. ഇത് സംബന്ധിച്ച് ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപി ഉത്തരവ് ഇറക്കിയത്.
ഫീസടച്ച് പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നേടാന്‍ കഴിയുമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് ഫീസ്. ഫയറിങ്ങിന് 5000 രൂപയും ആയുധങ്ങളെ കുറിച്ച് അറിയുന്നതിനും മനസിലാക്കുന്നതിനും 1000 രൂപയാണ് ഫീസ്.
സംസ്ഥാനത്ത് നിരവധി പേരുടെ കൈവശം ആയുധലൈസൻസ് ഉണ്ടെങ്കിലും പലർക്കും ഇത് ഉപയോഗിക്കാൻ അറിയില്ല. ആയുധപരിശീലനത്തിന് സംസ്ഥാനത്ത് സർക്കാർ ഒരു സംവിധാനം
ഒരുക്കണണെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ആളുകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയത്. പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ശാരീരികവും മാനസികവുമായ ഫിറ്റ്നെസ്, ആധാർ കാർഡ്, ആയുധ ലൈസൻസ് എന്നിവ ഹാജരാക്കിയവർക്ക് മാത്രമായിരിക്കും പരിശീലനം നൽകുക.
പെരിന്തൽമണ്ണയിലെ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് നിരക്കുകൾ (ഒക്ടോബർ 1) മുതൽ വർധിപ്പിച്ചു. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്ക് 50 രൂപയും, 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കററ് നിരക്ക്. വിദ്യാർത്ഥികൾക്ക് 25 രൂപയും വിദേശികൾക്ക് 300 രൂപയും നൽകണം.
ക്യാമറ, വീഡിയോ ക്യാമറ, ഡ്രോൺ എന്നിവയ്ക്കും പ്രത്യേക ചാർജ് ബാധകമാണ്. സ്റ്റിൽ ക്യാമറയ്ക്ക് 200 രൂപ, വീഡിയോ ക്യാമറയ്ക്ക് 300 രൂപ, ഡ്രോൺ ക്യാമറയ്ക്ക് 2000 രൂപ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രവേശന കവാടത്തിനോട് ചേർന്നുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് ഒന്നര കിലോമീറ്റർ കാൽ നടയായി വേണം മുകളിലെത്താൻ. തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും പ്രവേശനമുണ്ട്. വാച്ച് ടവറിൽ കയറിയാൽ 360 ഡിഗ്രിയിലുള്ള കാഴ്ച കാണാൻ കഴിയുന്നത് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കഴിയുന്ന രീതിയിൽ സമയക്രമം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വെളിച്ചസംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
മലമ്ബുഴ: കേരളത്തിന്റെ ഉദ്യാനറാണിയായ മലമ്ബുഴ ഉദ്യാനം അടച്ചു. ഇനി മാസങ്ങള്‍ക്കു ശേഷം പുതുമോടിയിലായിരിക്കും ഉദ്യാനം തുറക്കുക.കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75.87 കോടി രൂപ ചിലവില്‍ നവീകരണ പ്രവർത്തികള്‍ നടത്തുന്നതിനാണ് മലമ്ബുഴ ഉദ്യാനം അടച്ചിടുന്നത്. കഴിഞ്ഞമാസം ഉദ്യാനം അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഓണാവധി കണക്കിലെടുത്ത് മാറ്റുകയായിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ ഉദ്യാനത്തിലേക്കു സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ സംയുക്ത സഹകരണത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
മലമ്ബഴയുടെ പ്രകൃതി ഭംഗിക്ക് കോട്ടം തട്ടാതെയും സന്ദർശകരില്‍ കൂടുതല്‍ നയന മനോഹരമായ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയുമാണ് ഉദ്യാനം നവീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വാട്ടർ തീം പാർക്കുകള്‍, വാട്ടർ ഫൗണ്ടനുകള്‍, കുട്ടികള്‍ക്കും മുതിർന്നവർക്കുമായി പ്രത്യേകം റൈഡുകള്‍, പുതിയ വിനോദ കേന്ദ്രങ്ങള്‍, ഓർക്കിഡ് പുഷ്പങ്ങള്‍ക്കായി ഓർക്കിഡ് പാർക്കുകള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്. നിലവിലുള്ള ഉദ്യാനത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി ഉദ്യാനത്തിനകത്ത് സന്ദർശകർക്കായി നടപ്പാതകളും വിശ്രമ കേന്ദ്രങ്ങളും ഒരുക്കും. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ പരിസ്ഥിതി സൗഹൃദപരമായ മാലിന്യ സംസ്‌കരണവും ഭിന്നശേഷിക്കാർക്ക് സഞ്ചാരത്തിനായുള്ള പ്രത്യേകം റാമ്ബുകളും നിർമ്മിക്കും.
കാർഷിക പൈതൃകത്തിന്റെ ഭാഗമായി മാമ്ബഴ തോട്ടങ്ങളും പരമ്ബരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഉദ്യാനത്തിനകത്ത് വേദികളും നിർമ്മിക്കുന്നുണ്ട്. ഉദ്യാനത്തിലെ നവീകരണ പ്രവർത്തികള്‍ പൂർത്തിയാക്കി അടുത്ത വർഷം അവധിക്കാലത്തിനു മുമ്ബ് തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മൈസൂർ വൃന്ദാവൻ ഗാർഡന്റെ മാതൃകയില്‍ നവീകരിക്കുന്ന മലമ്ബുഴ ഉദ്യാനത്തിന്റെ പ്രവർത്തികളുടെ ചുമതല ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സഹകരണ സംഘത്തിനാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രം കൂടിയായ മലമ്ബുഴയാണ് ജില്ലയില്‍ തന്നെ വരുമാന വർദ്ധനവിലും കൂടുതല്‍ സന്ദർശകരുമെത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രം. അയല്‍ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിദിനം ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ഉദ്യാന റാണിയില്‍ കാലങ്ങളായി സന്ദർശകരെ വരവേറ്റത് നിറം മങ്ങിയ കാഴ്ചകളായിരുന്നു. ഉദ്യാനറാണിയുടെ കവാടങ്ങള്‍ താല്‍ക്കാലികമായി അടയുമ്ബോള്‍ അടുത്ത അവധിക്കാലത്തോടെ സന്ദർശകരെ വരവേല്‍ക്കുന്നത് മനോഹാരിയായ മറ്റൊരു ഉദ്യാന റാണിയായിട്ടാണ്.
ജലസേചന വകുപ്പ് നടപ്പിലാക്കുന്ന 'ഡാം ടൂറിസം പദ്ധതി' സംസ്ഥാനതല ഉദ്ഘാടനവും കാഞ്ഞിരപ്പുഴയില്‍ നടപ്പിലാക്കുന്ന 167 കോടിയുടെ ടൂറിസം പദ്ധതി നിർമാണോദ്ഘാടനവും അടുത്തമാസം ഒന്നിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
ഇതോടെ സംസ്ഥാനത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി കാഞ്ഞിരപ്പുഴ ഡാം മാറുമെന്നാണ് പ്രതീക്ഷ.
കാഞ്ഞിരപ്പുഴ അണക്കെട്ടും ഉദ്യാനവും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ഉള്‍പ്പെടുത്തിയാണ് 167 കോടി രൂപയുടെ ടൂറിസം വികസന പ്രവൃത്തികള്‍ നടപ്പാക്കുന്നത്. കോഴിക്കോട് എഫ്.എസ്.ഐ.ടി റെഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണു കരാറുകാർ. 30 വർഷത്തേക്ക് ടൂറിസം പ്രവൃത്തിനടത്താനാണ് സർക്കാർ അനുമതി നല്‍കിയത്.
ജലസേചന വകുപ്പിന്റെ ഡാമുകളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ഭൂമി, ടൂറിസം മേഖലകളായി ഉപയോഗിക്കുന്നതിനായി സർക്കാർ ഇറിഗേഷൻ ടൂറിസം പോളിസി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജലസേചന വകുപ്പിന്റെ നോഡല്‍ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപറേഷൻ (കിഡ്ക്) കാഞ്ഞിരപ്പുഴയില്‍ ടൂറിസം വികസിപ്പിക്കുന്നതിനു സ്വകാര്യ സംരംഭകരില്‍ നിന്നു താല്‍പര്യപത്രം ക്ഷണിക്കുകയും കോഴിക്കോട് നിന്നുള്ള കമ്ബനിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്കു കീഴിലുള്ള ഉദ്യാനവും ഉദ്യാനത്തിന് ഇരുവശത്തും വകുപ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും അടക്കം 50 ഏക്കർ വരുന്ന സ്ഥലത്താണു ടൂറിസം പദ്ധതി വരുന്നത്. വാട്ടർതീം പാർക്ക്, സ്‌നോ വേള്‍ഡ്, പക്ഷികളുടെ പാർക്ക്, മറൈൻ ഓഷ്യനോറിയം, ജയന്റ് വീല്‍, ബോട്ടിംഗ്, 3ഡി തിയറ്റർ, റോപ് വേ, ഗ്ലാസ് ഹാംഗിംഗ് ബ്രിഡ്ജ്, മ്യൂസിക്കല്‍ ഫൗണ്ടൻ, ലേസർ ഷോ, റിസോർട്ട്, വിവിധ തരം അക്വേറിയം തുടങ്ങി വൻ പ്രോജക്ടാണു വരുന്നത്.
ജൈവ വൈവിദ്ധ്യങ്ങളുടെ പറുദീസയായ മതികെട്ടാൻ ചോലയിൽ കാടും കാട്ടുപൂക്കളും കാട്ടരുവികളും ആസ്വദിച്ച് ഒരു ട്രക്കിംഗ്.
മതി കെട്ടാൻ ചോല
ജൈവ വൈവിദ്ധ്യങ്ങളുടെ പറുദീസയാണ് മതികെട്ടാൻ ചോല . മനസിനെ സംഭ്രമിപ്പിക്കുന്നത് എന്നാണ് മതികെട്ടാൻ എന്ന തമിഴ് വാക്കിന്റെ അർത്ഥം. ഈ വനത്തിനുള്ളിൽ കയറിയാൽ മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്.
സാഹസികത ഇഷ്പ്ന്നവർക്ക് ഒരു പറുദീസ തന്നെയാണ് മതികെട്ടാൻ ചോല. വനത്തിലൂടെയുള്ള യാത്ര തന്നെയാണ് ഏറ്റവും ത്രില്ലടിപ്പിക്കുന്നത്. വനത്തിലൂടെ സഞ്ചരിക്കാൻ കൃത്യമായ വഴികളൊന്നുമില്ല. വഴി തെളിച്ച് വേണം സഞ്ചാരികൾക്ക് മുന്നോട്ട് പോകാൻ. വനം വകുപ്പിന്റെ അനുമതിയോടെ പരിചയ സമ്പന്നരായ ഗൈഡിന്റെ കൂടെ മാത്രമെ മതികെട്ടാനിൽ പ്രവേശിക്കാൻ പാടുള്ളു.
വന്യജീവികൾ
നിരവധി ഇനത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് മതികെട്ടാൻ, വിവിധ തരം മൃഗങ്ങളെ ഈ വനത്തിൽ കാണാം. പക്ഷി നിരീക്ഷണത്തിനും ഈ സ്ഥലം മികച്ച സ്ഥലമാണ്
എത്ര കണ്ടാലും തീരാത്ത കാഴ്ചകള്‍ ഒളിപ്പിച്ചുവച്ച്, സഞ്ചാരികളുടെ മനംമയക്കുന്ന ഒരു സുന്ദരിയാണ് മതികെട്ടാന്‍ ചോല. ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിലെ 12.82 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക്. ഇടുക്കിയിലെ ഷോല പാർക്കുകളിലൊന്നായ ഈ സ്ഥലം നിരവധി സസ്യജന്തുജാലങ്ങളുടെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.
മലയും പുഴയും മാമരങ്ങളും
പന്നിയാറിന്‍റെ കൈവഴികളായ ഉച്ചിൽകുത്തിപ്പുഴ, മതികെട്ടാൻ പുഴ, ഞാണ്ടാർ എന്നീ മൂന്ന് തോടുകൾ മതികെട്ടാന്‍ മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കിഴക്കൻ അതിർത്തിയിൽ, തമിഴ്‌നാടിനോട് ചേർന്നുള്ള കാട്ടുമലയാണ് പാർക്കിനുള്ളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. നിത്യഹരിത വനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ, ഷോല പുൽമേടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ എന്നിങ്ങനെ വൈവിധ്യപൂര്‍ണമാണ് ഇവിടുത്തെ സസ്യസമ്പത്ത്.
*കൊളുക്കുമല*
സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ ഭൂമി എന്ന വാക്കിനെ അന്വർത്ഥമാക്കുന്നതാണ് കൊളുക്കുമലയിലെ സൂര്യോദയം.
ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടങ്ങള്‍ എവിടെയാണെന്നറിയാമോ? മറ്റേതെങ്കിലും ഭൂഖണ്ഡത്തിലോ രാജ്യത്തോ അല്ല, തമിഴ്നാട്ടിലെ തേനിയിലാണത്. ലോകറെക്കോഡിന് പുറമേ ഇക്കാലയളവില്‍ ഒട്ടേറെ സഞ്ചാരികളുടെ പ്രിയം സമ്പാദിച്ച കൊളുക്കുമലയാണ് ആ സ്ഥലം.
സമുദ്രനിരപ്പിൽ നിന്ന് 8000 അടിയോളം ഉയരത്തിലാണ് കൊളുക്കു മല സ്ഥിതിചെയ്യുന്നത്. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരമുള്ള കൊളുക്കുമലയിലേക്ക് റോഡ് മാർഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ. മൂന്നാർ ടൗണിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. ഏകദേശം 17 കിലോമീറ്ററോളം ദൂരം ദുർഘടമായ റോഡായതിനാല്‍ ഇവിടേക്ക് ജീപ്പിൽ മാത്രമേ എത്തിച്ചേരാനാകൂ.
ക്യാമ്പിന്റെ വിശദാംശങ്ങൾ :-
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബസ് പുറപ്പെടുന്നു.
അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, നേര്യമംഗലം, അടിമാലി, കല്ലാർകുട്ടി വെള്ളത്തൂവൽ, രാജകുമാരി , പൂപ്പാറ ,ശാന്തൻപാറ എന്നിവിടങ്ങളിലെ വഴിയോര കാഴ്ച്ചകൾ കണ്ട് രാത്രി 8 മണിയോടെ പേത്തൊട്ടിയിലെത്തിച്ചേരുന്നു.
അത്താഴത്തിന് ശേഷം സൊറ പറഞ്ഞിരിക്കാം , ഉറക്കം വന്നാൽ പോയി കിടന്നുറങ്ങാം.
ഡിസംബർ 31 ഞായർ രാവിലെ 7 മണിക്ക് പ്രഭാത ഭക്ഷണത്തിന് ശേഷം മതികെട്ടാൻ ചോലയിലേക്ക് ട്രക്കിംഗ് ആരംഭിക്കുന്നു. ചൂണ്ടൽ ചെക്ക്പോസ്റ്റിൽ നിന്നും പുൽമേടിലൂടെ കാടിന്റെ വന്യതയിലൂടെ കാട്ടരുവികളും കടന്ന് 3 മണിയോടെ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തുന്നു.
ഉച്ച ഭക്ഷണത്തിന് ശേഷം പ്രകൃതി പഠന ക്ലാസ്.
അത്താഴത്തിന് ശേഷം
ക്യാമ്പ് ഫയർ .
2024 ജനുവരി 1 തിങ്കളാഴ്ച്ച പുലർച്ചെ 3 മണിക്ക് സൂര്യനെല്ലിയിലേക്ക് പുറപ്പെടുന്നു. അവിടെനിന്ന് കൊളുക്ക് മലയിലെ സൂര്യോദയം കാണാൻ ഓഫ്റോഡിലൂടെ ജീപ്പ് ട്രക്കിങ്ങ് .
സൂര്യോദയം കണ്ടതിന് ശേഷം രാവിലെ10 മണിയോടെ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തി പ്രഭാത ഭക്ഷണത്തിന് ശേഷം ക്യാമ്പ് അവലോകനം.
ഒരാൾക്ക് 4250/
അഡ്വാൻസ് 1500/
ബന്ധപ്പെടേണ്ട നമ്പർ :
9947394916
98463 21601
9567723916
മലപ്പുറം: ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ ആവേശകരമായ ടൂറിസ്റ്റ് പാക്കേജുമായി മലപ്പുറം കെ.എസ്.ആര്‍.ടി.സി. വാഗമണ്ണിലെ താമസം, കുമരകത്തെ വഞ്ചിവീട്ടില്‍ കറക്കം, ക്യാമ്പ് ഫയര്‍ എന്നിവയുള്‍പ്പെടെ രണ്ട് ദിവസത്തെ ഉല്ലാസയാത്ര. ഭക്ഷണവും ഫീസും ഉള്‍പ്പെടെ ഒരാള്‍ക്ക് 3,300 രൂപ. 11ന് രാത്രി 10ന് പുറപ്പെട്ട് 13ന് രാത്രി 11ന് മടങ്ങും.
സൂപ്പര്‍ഫാസ്റ്റ് ബസിലാണ് യാത്ര. 12ന് രാവിലെ ഏഴിന് വാഗമണ്ണിലെത്തും. പ്രഭാതഭക്ഷണത്തിനുശേഷം രാവിലെ 9.30ന് ഓഫ് റോഡ് ജീപ്പ് സഫാരി. ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചയ്ക്ക് 2 മണി മുതല്‍ വിവിധ ടൂറിസ്റ്റ് കേന്ദ്ര സന്ദര്‍ശനം. പിന്നെ താമസസ്ഥലത്തേക്ക്. ഇവിടെ ക്യാമ്പ് ഫയറും സ്ഥാപിക്കും. പെരുന്നാള്‍ ആഘോഷിക്കുന്നതിനായി ഡിപ്പോയില്‍ നിന്ന് വയനാട്, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുള്ള യാത്രകളും ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : 9447203014. രജിസ്ട്രേഷന്: 9995726885.
5ഏക്കറും പച്ചപ്പിന്റെ പറുദീസb
പെരിന്തൽമണ്ണ : ക്രിസ്മസ് അവധിക്കാലത്ത് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. 24-ന് വയനാട്ടിലേക്കും 27-ന് കൊച്ചിയിൽ ആഡംബര കപ്പൽയാത്രയും 28-ന് മൂന്നാറിലേക്കും 31-ന് മലക്കപ്പാറയിലേക്കുമാണ് യാത്രകൾ. കപ്പൽയാത്രയ്ക്ക് ഒരാൾക്ക് 3,300 രൂപയാണ്. വയനാട്ടിലേക്ക് 580 രൂപ, മൂന്നാറിലേക്ക് 1,200 രൂപ, മലക്കപ്പാറയിലേക്ക് 690 രൂപയുമാണ് നിരക്ക്. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9048848436, 9544088226.
1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.
പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.
ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.
ലുലു മാൾ ഉള്ള ഇടപ്പളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു ..
അതിന്റെ സൈഡിലെ ഓവുചാൽ... കനാൽ ആയിരുന്നു തൃക്കാക്കാര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുനെള്ളിയിരുന്നതും ഇതിലെ ആയിരുന്നു.
ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര്
കൊച്ചാഴി ആണ് കൊച്ചി ആയതു ..
കായലിലെ മണ്ണ് കോരി യിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ്
കൊച്ചിയില് തീവണ്ടി ആദ്യം എത്തിയത് 1902-ല് ആണ്. അന്നത്തെ റയില്വേ സ്റ്റേഷന് ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു.
പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്.
ആദ്യകാലത്ത് KSRTC Bus Stand ഇപ്പോഴത്തെ Boat Jetty ആയിരുന്നു.
***
ഏറണാകുളത്തെ ആദ്യത്തെ ഉയരം കൂടിയ (കേരളത്തിലെ ) ബഹുനില കെട്ടിടം Hotel Sealord ആയിരുന്നു.
പെൻറാ മേനക ഒരു കാലത്ത് തിരക്കേറിയ സിനിമാ തീയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുഴിൽ , ഒരാൾ കൂടി കള്ളനായി - ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്. ഹിറ്റായ " ഭാര്യ " പത്മയിലും . പാലാട്ട് കോമൻ , റെബേക്ക ഇവിടെ റിലീസ് ചെയ്തു
ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമമായിരുന്നു. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലിയിലായിരുന്നു.
കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു.
1972 ൽ ഇപ്പോഴത്തെ KSRTC Bus stand സ്ഥിതി ചെയ്യുന്ന സ്ഥലം വിജനമായിരുന്നു.
MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്. അത്രയും വലിയ റോഡ് പണിതപ്പോൾ അയ്യപ്പന്റെ പേരിൽ ആരോപണം ഉയർന്നു , അയ്യപ്പന്റെ മറുപടി " എന്നും കൊച്ചി കൊച്ചു കൊച്ചിയായിരിക്കില്ല '" .
MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952 വിറ്റത് Rs 500/- .
പുത്തൻകുരിശ് - എറണാകുളം ദൂരം 20 km . 1972 ൽ പുത്തൻകുരിശിൽ നിന്നും എറണാകുളം St. Albert ' s college വരെ എത്താൻ KSRTC Bus എടുത്ത സമയം 30 മിനിട്ട് . ഇന്ന് ഒന്നര മണിക്കൂർ മിനിമം വേണം.
South , North ഓവർ ബ്രിഡ്ജ് കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു . ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്ത് നില്ക്കും .
Broadway തുടക്കത്തിൽഒരു വലിയ സംഭവമായിരുന്നെങ്കിൽ ഇന്നത് ചീള് കേസ് ! Narrow ആയി മാറി .( Broadway യിലെ Bharath Hotel ൽ പഴയ Broadway യുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് )
1960 കളിൽ എറണാകുളത്തെ Roadകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീടത് സൈക്കിൾ റിക്ഷക്കും , തുടർന്ന് ഓട്ടോ റിക്ഷക്കും വഴി മാറി .
പഴയ റെയിൽവേ സ്റ്റേഷൻ ഇപ്പോഴത്തെ ഹൈക്കോടതിക്ക് പിന്നിലായിരുന്നു. ഇപ്പോൾ Goods station .
ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു.
മഹാരാജാസ് കോളേജിനു സമീപത്തെ കണയന്നൂർ താലൂക്കാഫീസായിരുന്നു , ആദ്യകാല എറണാകുളം ജില്ല കലകട്രേറ്റ്.
AD ഒന്നാം ശതകത്തിൽ തൃപ്പൂണിത്തുറക്ക് പടിഞ്ഞാറ് യിരുന്നു. ( ടോളമിയുടെ ഭൂപടം) .
കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്
ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്
1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു.
ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.
***.
1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്)
***.
ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു',,,,,,
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന അടൂർ - മലക്കപ്പാറ ഉല്ലാസയാത്ര 28.08.2022 ന്
ഇത് കേരളത്തിൽ തന്നെയാണോ? കുമരകത്തെ ഏറ്റവും മികച്ച Backwater റിസോർട്ടുകളിൽ ഒന്ന് നമ്മുടെ KTDC യുടെ Waterscapes തന്നെയാണ്. എറണാകുളത്ത് നിന്നും 50 കി.മി മാറി വേമ്പനാട് കായലിന്റെ തീരത്താണ് അതിമനോഹരമായ ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 6000 രൂപ മുതൽ ഇവിടെ കോട്ടേജുകൾ ലഭ്യമാണ്.
പക്ഷേ, കരുതൽ വേണം...!!!
മലപ്പുറം: വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ പാലൂർകോട്ടയിലേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണിപ്പോൾ. കാലവർഷം കനത്താൽ പിന്നെ വശ്യമനോഹര സൗന്ദര്യമാണ് പാലൂർകോട്ട വെള്ളച്ചാട്ടത്തിന്. പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ മാലാപറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനുമിടയിലാണ് മലയിടുക്കുകളിൽ നിന്ന് ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടം.
മലയുടെ മുകൾഭാഗത്ത് ടിപ്പുവിന്റെ കോട്ട നിന്നിരുന്ന സ്ഥലത്തുള്ള വിശാലമായ കുളം നിറഞ്ഞുകവിഞ്ഞ് ഒഴുകിയാണ് ഈ വെള്ളച്ചാട്ടം രൂപപ്പെട്ടത്. കോട്ടയുടെ ചരിത്രാവശിഷ്‌ടങ്ങൾ പൂർണമായും മാഞ്ഞുപോയി. ആ പ്രദേശത്താണ് മങ്കട ബ്ലോക്ക്പഞ്ചായത്തിന്റെ വ്യവസായ എസ്റ്റേറ്റ്.
അഞ്ഞൂറടിയിലധികം താഴ്‌ചയിലേക്കു പതിക്കുന്ന വെള്ളച്ചാട്ടം മനംകുളിർക്കുന്ന കാഴ്‌ചയാണ്. രണ്ടു തട്ടുകളായാണ് ഇവിടെ വെള്ളച്ചാട്ടം. കാടുകൾ വെട്ടിമാറ്റാത്തതിനാൽ ഒന്നിച്ചുള്ള കാഴ്‌ച പ്രയാസമാണ്. വെള്ളച്ചാട്ടത്തിനു മുകളിലെത്താൻ പടവുകളും സുരക്ഷാവേലിയും നിർമിക്കണമെന്നത് ഏറെക്കാലങ്ങളായുള്ള ആവശ്യമാണ്.
സുരക്ഷാസംവിധാനങ്ങളില്ലാതെ പാറക്കെട്ടുകൾ നിറഞ്ഞ മലമുകളിലേക്ക് സ്ത്രീകളും കുട്ടികൾ ഉൾപ്പെടെയുള്ളവർ സാഹസികമായാണ് കയറിപ്പോകുന്നത്. ഒന്നു തെന്നിയാൽ അഞ്ഞൂറടിയോളം താഴ്‌ചയിലേക്കാണു വീഴുക. മുൻകാലങ്ങളിൽ ഇവിടെ പാറക്കെട്ടുകളിൽനിന്നു വീണ് അപകടമുണ്ടായിട്ടുണ്ട്.
ഇവിടെ സ്ഥലം വിട്ടുകിട്ടിയാൽ ബാരിക്കേഡും മറ്റും സ്ഥാപിച്ച് സുരക്ഷയൊരുക്കാൻ പുഴക്കാട്ടിരി പഞ്ചായത്ത് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ ഭൂമി ഏറ്റെടുത്ത് ഈ വെള്ളച്ചാട്ടം സംരക്ഷിക്കണമെന്നത് ഏറെനാൾ പഴക്കമുള്ള ആവശ്യമാണ്. അങ്ങാടിപ്പുറം-കോട്ടയ്ക്കൽ റൂട്ടിൽ കടുങ്ങപുരം സ്‌കൂൾപടിയിൽനിന്ന് രണ്ടരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.