September 11, 2025

എസ്എസ്എൽസി ബുക്ക് കേടുപാടുകൾ സംഭവിച്ചാൽ?

 എസ്എസ്എൽസി ബുക്ക് കേടുപാടുകൾ സംഭവിച്ചാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാവുന്നതാണ്. ഇതിനുള്ള നടപടിക്രമങ്ങൾ താഴെക്കൊടുക്കുന്നു:

നടപടിക്രമങ്ങൾ

 * സത്യവാങ്മൂലം (Affidavit) തയ്യാറാക്കുക:

   നിങ്ങളുടെ എസ്എസ്എൽസി ബുക്കിന് കേടുപാടുകൾ സംഭവിച്ചു എന്ന് കാണിച്ച് ഒരു നോട്ടറി അഡ്വക്കേറ്റിൽ നിന്ന് സത്യവാങ്മൂലം വാങ്ങുക.

 * പത്രത്തിൽ പരസ്യം നൽകുക:

   ബുക്ക് നഷ്ടപ്പെട്ടു എന്ന് കാണിച്ച് ഒരു പത്രത്തിൽ പരസ്യം നൽകുക. പരസ്യം നൽകി 15 ദിവസത്തിനു ശേഷം മാത്രമേ അടുത്ത നടപടികൾ ചെയ്യാൻ സാധിക്കൂ.

 * ട്രഷറിയിൽ ഫീസ് അടയ്ക്കുക:

   കേരള പരീക്ഷാഭവൻ നിർദ്ദേശിക്കുന്ന ഫീസ് ട്രഷറിയിൽ അടയ്ക്കുക. ആദ്യമായി ഡ്യൂപ്ലിക്കേറ്റിനായി അപേക്ഷിക്കുകയാണെങ്കിൽ ₹350 രൂപയാണ് ഫീസ്. "0202-01-102-92 Other Receipts" എന്ന ചലാൻ ഹെഡിലാണ് പണം അടയ്ക്കേണ്ടത്.

 * അപേക്ഷാ ഫോം പൂരിപ്പിക്കുക:

   കേരള പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന്  ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനായുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.

 * രേഖകൾ സഹിതം സ്കൂളിൽ സമർപ്പിക്കുക:

   പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം താഴെ പറയുന്ന രേഖകൾ ചേർത്ത് നിങ്ങൾ എസ്എസ്എൽസി പാസായ സ്കൂളിലെ പ്രധാനാധ്യാപകന് സമർപ്പിക്കുക.

   * സത്യവാങ്മൂലം.

   * പത്രത്തിൽ നൽകിയ പരസ്യത്തിന്റെ കോപ്പി.

   * ട്രഷറിയിൽ പണമടച്ചതിന്റെ ചലാൻ രസീത്.

   * കേടുപാടുകൾ സംഭവിച്ച ഒറിജിനൽ സർട്ടിഫിക്കറ്റ് (ലഭ്യമാണെങ്കിൽ).

പ്രധാനാധ്യാപകൻ ഈ അപേക്ഷ പരീക്ഷാഭവനിലേക്ക് അയക്കുകയും, നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും

- കടപ്പാട്

August 20, 2025

കാഞ്ഞിരപ്പുഴ ഡാമിനെ കാത്തിരിക്കുന്നത് 167 കോടി ?

ജലസേചന വകുപ്പ് നടപ്പിലാക്കുന്ന 'ഡാം ടൂറിസം പദ്ധതി' സംസ്ഥാനതല ഉദ്ഘാടനവും കാഞ്ഞിരപ്പുഴയില്‍ നടപ്പിലാക്കുന്ന 167 കോടിയുടെ ടൂറിസം പദ്ധതി നിർമാണോദ്ഘാടനവും അടുത്തമാസം ഒന്നിന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

ഇതോടെ സംസ്ഥാനത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി കാഞ്ഞിരപ്പുഴ ഡാം മാറുമെന്നാണ് പ്രതീക്ഷ.

കാഞ്ഞിരപ്പുഴ അണക്കെട്ടും ഉദ്യാനവും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ഉള്‍പ്പെടുത്തിയാണ് 167 കോടി രൂപയുടെ ടൂറിസം വികസന പ്രവൃത്തികള്‍ നടപ്പാക്കുന്നത്. കോഴിക്കോട് എഫ്.എസ്‌.ഐ.ടി റെഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയാണു കരാറുകാർ. 30 വർഷത്തേക്ക് ടൂറിസം പ്രവൃത്തിനടത്താനാണ് സർക്കാർ അനുമതി നല്‍കിയത്.

ജലസേചന വകുപ്പിന്റെ ഡാമുകളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ഭൂമി, ടൂറിസം മേഖലകളായി ഉപയോഗിക്കുന്നതിനായി സർക്കാർ ഇറിഗേഷൻ ടൂറിസം പോളിസി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജലസേചന വകുപ്പിന്റെ നോഡല്‍ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്‌മെന്റ് കോർപറേഷൻ (കിഡ്ക്) കാഞ്ഞിരപ്പുഴയില്‍ ടൂറിസം വികസിപ്പിക്കുന്നതിനു സ്വകാര്യ സംരംഭകരില്‍ നിന്നു താല്‍പര്യപത്രം ക്ഷണിക്കുകയും കോഴിക്കോട് നിന്നുള്ള കമ്ബനിയെ തിരഞ്ഞെടുക്കുകയും ചെയ്തു.

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്കു കീഴിലുള്ള ഉദ്യാനവും ഉദ്യാനത്തിന് ഇരുവശത്തും വകുപ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും അടക്കം 50 ഏക്കർ വരുന്ന സ്ഥലത്താണു ടൂറിസം പദ്ധതി വരുന്നത്. വാട്ടർതീം പാർക്ക്, സ്‌നോ വേള്‍ഡ്, പക്ഷികളുടെ പാർക്ക്, മറൈൻ ഓഷ്യനോറിയം, ജയന്റ് വീല്‍, ബോട്ടിംഗ്, 3ഡി തിയറ്റർ, റോപ് വേ, ഗ്ലാസ് ഹാംഗിംഗ് ബ്രിഡ്ജ്, മ്യൂസിക്കല്‍ ഫൗണ്ടൻ, ലേസർ ഷോ, റിസോർട്ട്, വിവിധ തരം അക്വേറിയം തുടങ്ങി വൻ പ്രോജക്ടാണു വരുന്നത്.

January 08, 2024

പുതു വർഷ പുലരിയിൽ കൊളുക്കുമലയിലെ സൂര്യോദയം കാണാം

ജൈവ വൈവിദ്ധ്യങ്ങളുടെ പറുദീസയായ മതികെട്ടാൻ ചോലയിൽ കാടും കാട്ടുപൂക്കളും കാട്ടരുവികളും ആസ്വദിച്ച് ഒരു ട്രക്കിംഗ്.

മതി കെട്ടാൻ ചോല

ജൈവ വൈവിദ്ധ്യങ്ങളുടെ പറുദീസയാണ് മതികെട്ടാൻ ചോല .  മനസിനെ സംഭ്രമിപ്പിക്കുന്നത് എന്നാണ് മതികെട്ടാൻ എന്ന തമിഴ് വാക്കിന്റെ അർത്ഥം. ഈ വനത്തിനുള്ളിൽ കയറിയാൽ മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്.

സാഹസികത ഇഷ്പ്ന്നവർക്ക് ഒരു പറുദീസ തന്നെയാണ് മതികെട്ടാൻ ചോല. വന‌ത്തിലൂടെയുള്ള യാത്ര തന്നെയാണ് ഏറ്റവും ത്രില്ലടിപ്പിക്കുന്നത്. വനത്തിലൂടെ സഞ്ച‌രിക്കാൻ കൃത്യമായ വഴികളൊന്നുമില്ല. വഴി തെളിച്ച് വേണം സഞ്ചാരികൾക്ക് മുന്നോട്ട് പോകാൻ. വനം വകുപ്പിന്റെ അനുമ‌തിയോടെ പരിചയ സമ്പന്നരായ ഗൈഡിന്റെ കൂടെ മാത്രമെ മതികെട്ടാനിൽ പ്രവേശിക്കാൻ പാടുള്ളു.

വന്യജീവികൾ

നിരവധി ഇനത്തിലുള്ള വന്യജീവികളുടെ ആവാസ കേന്ദ്രമാണ് മതികെട്ടാൻ,  വിവി‌ധ തരം മൃഗങ്ങ‌ളെ ഈ വനത്തിൽ കാണാം. പക്ഷി നിരീക്ഷണത്തിനും ഈ സ്ഥലം മികച്ച സ്ഥലമാണ്

എത്ര കണ്ടാലും തീരാത്ത കാഴ്ചകള്‍ ഒളിപ്പിച്ചുവച്ച്, സഞ്ചാരികളുടെ മനംമയക്കുന്ന ഒരു സുന്ദരിയാണ് മതികെട്ടാന്‍ ചോല. ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിലെ  12.82 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പാർക്ക്. ഇടുക്കിയിലെ ഷോല പാർക്കുകളിലൊന്നായ ഈ സ്ഥലം നിരവധി സസ്യജന്തുജാലങ്ങളുടെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.

മലയും പുഴയും മാമരങ്ങളും

പന്നിയാറിന്‍റെ കൈവഴികളായ ഉച്ചിൽകുത്തിപ്പുഴ, മതികെട്ടാൻ പുഴ, ഞാണ്ടാർ എന്നീ മൂന്ന് തോടുകൾ മതികെട്ടാന്‍ മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കിഴക്കൻ അതിർത്തിയിൽ, തമിഴ്‌നാടിനോട് ചേർന്നുള്ള കാട്ടുമലയാണ് പാർക്കിനുള്ളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. നിത്യഹരിത വനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ, ഷോല പുൽമേടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ എന്നിങ്ങനെ വൈവിധ്യപൂര്‍ണമാണ് ഇവിടുത്തെ സസ്യസമ്പത്ത്.

*കൊളുക്കുമല*

സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ ഭൂമി എന്ന വാക്കിനെ അന്വർത്ഥമാക്കുന്നതാണ് കൊളുക്കുമലയിലെ സൂര്യോദയം.

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടങ്ങള്‍ എവിടെയാണെന്നറിയാമോ? മറ്റേതെങ്കിലും ഭൂഖണ്ഡത്തിലോ രാജ്യത്തോ അല്ല, തമിഴ്നാട്ടിലെ തേനിയിലാണത്. ലോകറെക്കോഡിന് പുറമേ ഇക്കാലയളവില്‍ ഒട്ടേറെ സഞ്ചാരികളുടെ പ്രിയം സമ്പാദിച്ച കൊളുക്കുമലയാണ് ആ സ്ഥലം.

സമുദ്രനിരപ്പിൽ നിന്ന് 8000 അടിയോളം ഉയരത്തിലാണ് കൊളുക്കു മല സ്ഥിതിചെയ്യുന്നത്. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരമുള്ള കൊളുക്കുമലയിലേക്ക് റോഡ് മാർഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ. മൂന്നാർ ടൗണിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. ഏകദേശം 17 കിലോമീറ്ററോളം ദൂരം ദുർഘടമായ റോഡായതിനാല്‍ ഇവിടേക്ക് ജീപ്പിൽ മാത്രമേ എത്തിച്ചേരാനാകൂ.  

 ക്യാമ്പിന്റെ വിശദാംശങ്ങൾ :-

 തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബസ് പുറപ്പെടുന്നു.

അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, നേര്യമംഗലം, അടിമാലി, കല്ലാർകുട്ടി വെള്ളത്തൂവൽ, രാജകുമാരി , പൂപ്പാറ ,ശാന്തൻപാറ എന്നിവിടങ്ങളിലെ വഴിയോര കാഴ്ച്ചകൾ കണ്ട് രാത്രി 8 മണിയോടെ പേത്തൊട്ടിയിലെത്തിച്ചേരുന്നു.

അത്താഴത്തിന് ശേഷം സൊറ പറഞ്ഞിരിക്കാം , ഉറക്കം വന്നാൽ പോയി കിടന്നുറങ്ങാം.

ഡിസംബർ 31 ഞായർ രാവിലെ 7 മണിക്ക് പ്രഭാത ഭക്ഷണത്തിന് ശേഷം മതികെട്ടാൻ ചോലയിലേക്ക് ട്രക്കിംഗ് ആരംഭിക്കുന്നു. ചൂണ്ടൽ ചെക്ക്പോസ്റ്റിൽ നിന്നും പുൽമേടിലൂടെ കാടിന്റെ വന്യതയിലൂടെ കാട്ടരുവികളും കടന്ന് 3 മണിയോടെ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തുന്നു.

ഉച്ച ഭക്ഷണത്തിന് ശേഷം  പ്രകൃതി പഠന ക്ലാസ്.

അത്താഴത്തിന് ശേഷം

ക്യാമ്പ് ഫയർ .

2024 ജനുവരി 1 തിങ്കളാഴ്ച്ച പുലർച്ചെ 3 മണിക്ക് സൂര്യനെല്ലിയിലേക്ക് പുറപ്പെടുന്നു. അവിടെനിന്ന് കൊളുക്ക് മലയിലെ സൂര്യോദയം കാണാൻ ഓഫ്റോഡിലൂടെ ജീപ്പ് ട്രക്കിങ്ങ് .

സൂര്യോദയം കണ്ടതിന് ശേഷം രാവിലെ10 മണിയോടെ ക്യാമ്പ് സൈറ്റിൽ തിരിച്ചെത്തി പ്രഭാത ഭക്ഷണത്തിന് ശേഷം ക്യാമ്പ് അവലോകനം.

ഒരാൾക്ക് 4250/

അഡ്വാൻസ് 1500/

ബന്ധപ്പെടേണ്ട നമ്പർ :

9947394916

 98463 21601

9567723916

May 24, 2023

ബലിപെരുന്നാളാഘോഷിക്കാന്‍ സൂപ്പര്‍ ടൂര്‍

മലപ്പുറം: ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ ആവേശകരമായ ടൂറിസ്റ്റ് പാക്കേജുമായി മലപ്പുറം കെ.എസ്.ആര്‍.ടി.സി. വാഗമണ്ണിലെ താമസം, കുമരകത്തെ വഞ്ചിവീട്ടില്‍ കറക്കം, ക്യാമ്പ് ഫയര്‍ എന്നിവയുള്‍പ്പെടെ രണ്ട് ദിവസത്തെ ഉല്ലാസയാത്ര. ഭക്ഷണവും ഫീസും ഉള്‍പ്പെടെ ഒരാള്‍ക്ക് 3,300 രൂപ. 11ന് രാത്രി 10ന് പുറപ്പെട്ട് 13ന് രാത്രി 11ന് മടങ്ങും.

സൂപ്പര്‍ഫാസ്റ്റ് ബസിലാണ് യാത്ര. 12ന് രാവിലെ ഏഴിന് വാഗമണ്ണിലെത്തും. പ്രഭാതഭക്ഷണത്തിനുശേഷം രാവിലെ 9.30ന് ഓഫ് റോഡ് ജീപ്പ് സഫാരി. ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചയ്ക്ക് 2 മണി മുതല്‍ വിവിധ ടൂറിസ്റ്റ് കേന്ദ്ര സന്ദര്‍ശനം. പിന്നെ താമസസ്ഥലത്തേക്ക്. ഇവിടെ ക്യാമ്പ് ഫയറും സ്ഥാപിക്കും. പെരുന്നാള്‍ ആഘോഷിക്കുന്നതിനായി ഡിപ്പോയില്‍ നിന്ന് വയനാട്, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുള്ള യാത്രകളും ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : 9447203014. രജിസ്ട്രേഷന്: 9995726885.

December 25, 2022

അവധിക്കാല യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.?


പെരിന്തൽമണ്ണ : ക്രിസ്മസ് അവധിക്കാലത്ത് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. 24-ന് വയനാട്ടിലേക്കും 27-ന് കൊച്ചിയിൽ ആഡംബര കപ്പൽയാത്രയും 28-ന് മൂന്നാറിലേക്കും 31-ന് മലക്കപ്പാറയിലേക്കുമാണ് യാത്രകൾ. കപ്പൽയാത്രയ്ക്ക് ഒരാൾക്ക് 3,300 രൂപയാണ്. വയനാട്ടിലേക്ക് 580 രൂപ, മൂന്നാറിലേക്ക് 1,200 രൂപ, മലക്കപ്പാറയിലേക്ക് 690 രൂപയുമാണ് നിരക്ക്. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9048848436, 9544088226.

September 14, 2022

About kochi story

 1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.

പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.

ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.

ലുലു മാൾ ഉള്ള ഇടപ്പളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു ..

അതിന്റെ സൈഡിലെ ഓവുചാൽ... കനാൽ ആയിരുന്നു തൃക്കാക്കാര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുനെള്ളിയിരുന്നതും ഇതിലെ ആയിരുന്നു.

ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര്

കൊച്ചാഴി ആണ് കൊച്ചി ആയതു ..

കായലിലെ മണ്ണ് കോരി യിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ്

കൊച്ചിയില് തീവണ്ടി ആദ്യം എത്തിയത് 1902-ല് ആണ്. അന്നത്തെ റയില്വേ സ്റ്റേഷന് ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു.

പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്.

ആദ്യകാലത്ത് KSRTC Bus Stand ഇപ്പോഴത്തെ Boat Jetty ആയിരുന്നു.

***

ഏറണാകുളത്തെ ആദ്യത്തെ ഉയരം കൂടിയ (കേരളത്തിലെ ) ബഹുനില കെട്ടിടം Hotel Sealord ആയിരുന്നു.

പെൻറാ മേനക ഒരു കാലത്ത് തിരക്കേറിയ സിനിമാ തീയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുഴിൽ , ഒരാൾ കൂടി കള്ളനായി - ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്. ഹിറ്റായ " ഭാര്യ " പത്മയിലും . പാലാട്ട് കോമൻ , റെബേക്ക ഇവിടെ റിലീസ് ചെയ്തു

ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമമായിരുന്നു. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലിയിലായിരുന്നു.

കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു.

1972 ൽ ഇപ്പോഴത്തെ KSRTC Bus stand സ്ഥിതി ചെയ്യുന്ന സ്ഥലം വിജനമായിരുന്നു.

MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്. അത്രയും വലിയ റോഡ് പണിതപ്പോൾ അയ്യപ്പന്റെ പേരിൽ ആരോപണം ഉയർന്നു , അയ്യപ്പന്റെ മറുപടി " എന്നും കൊച്ചി കൊച്ചു കൊച്ചിയായിരിക്കില്ല '" .

MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952 വിറ്റത് Rs 500/- .

പുത്തൻകുരിശ് - എറണാകുളം ദൂരം 20 km . 1972 ൽ പുത്തൻകുരിശിൽ നിന്നും എറണാകുളം St. Albert ' s college വരെ എത്താൻ KSRTC Bus എടുത്ത സമയം 30 മിനിട്ട് . ഇന്ന് ഒന്നര മണിക്കൂർ മിനിമം വേണം.

South , North ഓവർ ബ്രിഡ്ജ് കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു . ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്ത് നില്ക്കും .

Broadway തുടക്കത്തിൽഒരു വലിയ സംഭവമായിരുന്നെങ്കിൽ ഇന്നത് ചീള് കേസ് ! Narrow ആയി മാറി .( Broadway യിലെ Bharath Hotel ൽ പഴയ Broadway യുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് )

1960 കളിൽ എറണാകുളത്തെ Roadകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീടത് സൈക്കിൾ റിക്ഷക്കും , തുടർന്ന് ഓട്ടോ റിക്ഷക്കും വഴി മാറി .

പഴയ റെയിൽവേ സ്റ്റേഷൻ ഇപ്പോഴത്തെ ഹൈക്കോടതിക്ക് പിന്നിലായിരുന്നു. ഇപ്പോൾ Goods station .

ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു.

മഹാരാജാസ് കോളേജിനു സമീപത്തെ കണയന്നൂർ താലൂക്കാഫീസായിരുന്നു , ആദ്യകാല എറണാകുളം ജില്ല കലകട്രേറ്റ്.

AD ഒന്നാം ശതകത്തിൽ തൃപ്പൂണിത്തുറക്ക് പടിഞ്ഞാറ് യിരുന്നു. ( ടോളമിയുടെ ഭൂപടം) .

കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്

ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്

1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു.

ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.

***.

1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്)

***.

ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു',,,,,,

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting