December 29, 2015

After the completion of rain ; water fall from athirapally !!


മഴയെ തുടർന്ന് നിറഞ്ഞ് ഒഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം <3 <3 <3
Posted by പെരിഞ്ഞനം.com

December 27, 2015

ഷൊർണ്ണൂർ: കഴിഞ്ഞകാല ചരിത്രം !!

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് ഷൊർണ്ണൂർ. ദക്ഷിണ റയിൽവേക്ക് കീഴിൽ മംഗലാപുരം-ഷൊർണ്ണൂർ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽവേ സ്റ്റേഷൻ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു. 7 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയിൽവേ സ്റ്റേഷൻ കൂടിയാണിത്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ ഷൊർണ്ണൂരാണ്. ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായേക്കാവുന്ന ട്രയാംഗുലർ സ്റ്റേഷൻ ഇവിടെ തുടങ്ങാൻ പദ്ധതിയുണ്ട്.

ഒറ്റപ്പാലം - വടക്കാഞ്ചേരി - തൃശ്ശൂർ പാതയിലെ ഒരു സുപ്രധാന പട്ടണമാണ് ഷൊർണൂർ. ചെറുതുരുത്തി ഭാരതപ്പുഴയുടെ അങ്ങേ കരയിലാണ്. ബ്രിട്ടീഷുകാരുടെ കാലത്തു പണികഴിപ്പിച്ച പഴയ കൊച്ചി പാലമായിരുന്നു പുതിയ കൊച്ചി പാലം പണിയുന്നതു വരെ ഭാരതപ്പുഴക്കു കുറുകെ ഷൊർണ്ണൂരിൽ നിന്നും ചെറുതുരുത്തി വഴി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് ഗതാഗതം സാദ്ധ്യമാക്കിയിരുന്നത്.
റവന്യൂ രേഖകളിൽ ചിറമണ്ണൂർ/ചെറമണ്ണൂർ എന്നും റയിൽവെ രേഖകളിൽ ചെറുമണ്ണൂർ എന്നും നാമകരണം ചെയ്തു കാണുന്നു. ചിറമണ്ണൂർ പരിണമിച്ചാണ് ഷൊർണ്ണൂരായതെന്നും, ചിറമണ്ണൂർ എന്ന പേര് ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് കൈവന്നതാവാം എന്ന് അനുമാനിക്കാം.
ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന ഷൊർണ്ണൂരിന്റെ കഴിഞ്ഞകാല ചരിത്രം പ്രധാനമായും ജന്മി നാടുവാഴി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെങ്കിലും അതിൽ പ്രധാനം കവളപ്പാറ സ്വരൂപത്തിന്റെ പ്രതാപകാലവും തകർച്ചയുമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ കാരക്കൽ മാതാവിന്റെ വംശജരാണ് കവളപ്പാറ സ്വരൂപത്തിലെ പൂർവ്വികന്മാർ എന്നാണ് പറയപ്പെടുന്നത്. കവളപ്പാറ സ്വരൂപത്തിന്റെ മൂലസ്ഥാനം ഷൊർണ്ണൂരിനടുത്തുള്ള പള്ളിക്കൽ അഥവാ പളളിത്തൊടി എന്ന സ്ഥലമാണ്. സാമൂതിരിയുടെ കൂറ് പ്രദേശമായിരുന്നു കവളപ്പാറ. ഇവിടെ കവളപ്പാറ നായർ അധികാരം സ്ഥാപിച്ചതിൽ കുപിതനായി സാമൂതിരി നായരെ അടിയറവ് പറയിപ്പിക്കുകയും കവളപ്പാറ നായരുടെ ചിഹ്നമായ വാളും പരിചയും കൊണ്ടുപോവുകയും ചെയ്തു. ഇത് കവളപ്പാറയിലെ ഇളയനായർ സാമൂതിരിയുടെ സേനാനായകൻമാരുടെ സഹായത്തോടെ വാളം പരിചയും തിരിച്ചു കൈപറ്റുകയും വേണാട്ടു രാജാവിന്റെ സഹായത്തോടെയും നായർ പടയുടെ പിൻബലത്തിലും അധികാരം നിലനിർത്തുകയും ചെയ്തു.
1921 -ൽ മലബാർ കലാപകാലത്ത് നിരവധി ആളുകൾ കവളപ്പാറയിൽ അഭയം പ്രാപിച്ചെന്നും, അവരെ കലാപകാരികളിൽ നിന്നും സംരക്ഷിച്ചതിന്റെ ഭാഗമായി മൂപ്പിൽ നായർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേണൽ സ്ഥാനം നൽകുകയും ചെയ്തിട്ടുണ്ട്.
1956 ൽ സംസ്ഥാന സർക്കാർ അച്ചുകൂടം കുളപ്പുള്ളിയിൽ സ്ഥാപിച്ചു. 1934 ൽ എ.സി.പി. നമ്പൂതിരി പ്രിന്റിംഗ് ആന്റ് പബ്ളിഷറും, ഇ.എം.എസ് നമ്പൂതിരിപ്പാട് പത്രാധിപരവുമായി 'പ്രഭാതം' എന്ന പേരിൽ ഒരു പത്രസ്ഥാപനം ഷൊർണൂരിൽ സ്ഥാപിച്ചു. കേരളത്തിൽതന്നെ ആദ്യമായി തൊഴിലാളി സമരം നടന്ന സ്ഥലം എന്ന സ്ഥാനവും ഷൊർണൂരിന് ഉള്ളതാണ്. 1935 ൽ മാത്രമാണ് റെയിൽവെയിൽ 'എ.ഐ.റ്റി.യു.സി' എന്ന തൊഴിലാളി സംഘടന പ്രവർത്തനമാരംഭിക്കുന്നത്. കവളപ്പാറ എ.യു.പി.സ്കൂൾ ആണ് ഷൊർണ്ണൂരിലെ ആദ്യത്തെ വിദ്യാലയം. മൂപ്പിൽ നായർ താഴെക്കിടയിലുള്ളവർക്കു വേണ്ടി ഒരു 'തിയ്യ' സ്കൂളും അതിൽ തന്നെ ഹരിജനങ്ങൾക്കുവേണ്ടി ഒരു പഞ്ചമം സ്കൂളും ആരംഭിച്ചു.
സ്വാമിവിവേകാനന്ദൻ ഷൊർണ്ണൂരിൽ നിന്നും കാളവണ്ടിയിലാണ് തൃശൂരിലേക്ക് യാത്രചെയ്തത്. ഇവിടെ ആദ്യമായി മോട്ടോർകാർ കൊണ്ടുവന്നത് മൂപ്പിൽ നായരാണ്. 1860-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ ഷൊർണ്ണൂരിലൂടെ റെയിൽവെ ആരംഭിച്ചു. ലോക്കോ ഷെഡ് ഉൾപ്പെട്ട ഷൊർണ്ണൂർ റെയിൽ ജംഗ്ഷൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ എന്ന പേരിലറിയപ്പെട്ടു. 1921 ൽ നിലമ്പൂർ റെയിൽവേ സ്ഥാപിച്ചു 1890 ൽ ഷൊർണ്ണൂരിൽ എ.കെ.റ്റി.കെ.എം. നമ്പൂതിരിയുടെ നേതൃത്വത്തിൽ ഷൊർണ്ണൂർ ടൈൽ വർക്സ് പ്രവർത്തനമാരംഭിച്ചു. 1927-28 ക്കാലത്താണ് ചെമ്മരിക്കാട്ട് മാത്യുവിന്റെ നേതൃത്വത്തിൽ ഷൊർണ്ണൂരിൽ ഒരു ബസ് സർവ്വീസ് ആരംഭിച്ചത്.

കാടിനുള്ളില്‍ രാപ്പാര്‍ക്കാം നെല്ലിയാമ്പതിയിലെ പകുതിപ്പാലത്തിലേക്ക് !!

ശബരി വര്‍ക്കല

തനിച്ചിരിക്കാന്‍ ആരാണ് മോഹിക്കാത്തത്. കാടിനുള്ളിലെ ഏകാന്തവാസമാണെങ്കില്‍ അതിലും വലിയ ആശ്വാസം വേറെയില്ല. അങ്ങനെ ഒരു യാത്രയായിരുന്നു നെല്ലിയാമ്പതിയിലെ പകുതി പ്പാലത്തിലേക്ക്. അവിടത്തെ സര്‍ക്കാര്‍ വക റിസോര്‍ട്ടില്‍ കാട്ടിനുള്ളില്‍ ഒരു രാത്രി വാസം. അവിടത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ സാറിനെ വിളിച്ചു റൂം ബുക്ക് ചെയ്ത് ഉച്ചതിരിഞ്ഞ് പുറപ്പെട്ടു. ഇരുട്ട് വീഴാന്‍ തുടങ്ങിയതോടെ ചുരം കയറി നെല്ലിയാമ്പതിയിലെ പാടഗിരിയില്‍ എത്തി. കഴിഞ്ഞ യാത്രയില്‍ പരിചയപ്പെട്ട സുകേഷ് ജീപ്പുമായി അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. അവിടെനിന്ന് ജീപ്പിലാണ് പുകുതിപ്പാലത്തേക്ക് പോകേണ്ടത്. അധികം അറിയപ്പെടാത്ത ടൂറിസ്റ്റ് കേന്ദ്രം ആയതുകൊണ്ട് ബഹളംവെച്ചു നീങ്ങുന്ന സഞ്ചാരികളോ ചപ്പു ചവറുകള്‍ നിറഞ്ഞ പാതയോ കാണാനില്ല. എങ്ങും കാടിന്‍െറ നിശ്ശബ്ദത മാത്രം.

കുറച്ചുദൂരം പിന്നിട്ട് കാട് വല്ലാതെ കനത്തപ്പോള്‍ സുകേഷിന്‍െറ വക മുന്‍കരുതല്‍ നിര്‍ദ്ദേശം. ചിലപ്പോ വഴിയില്‍ ഒറ്റയാനെ കാണാന്‍ സാധ്യതയുണ്ട്. ആള് കുറച്ചു അപകടകാരിയാണ്. അതുകൊണ്ട് ഓരോ വളവും സൂക്ഷിച്ചുവേണം തിരിയാന്‍. ഒടുവില്‍ ആനകള്‍ക്കു പകരം ആനപ്പിണ്ടങ്ങള്‍ മാത്രം കണ്ട് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ആ ജീപ്പ് യാത്ര കെ.പി.ഒ.സി റിസോര്‍ട്ടിന്‍െറ മുന്നില്‍ എത്തി. അവിടെ ഞങ്ങള്‍ക്ക് സ്വാഗതമരുളിയത് ആ റിസോര്‍ട്ടിന്‍െറ കാവല്‍ക്കാരനായ മനോഹരന്‍ ചേട്ടനാണ്. മലയാളം നല്ല രീതിയില്‍ സംസാരിക്കുമെങ്കിലും ജന്മംകൊണ്ട് ശ്രീലങ്കക്കാരനാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഏകദേശം 25 ഓളം ശ്രീലങ്കന്‍ കുടുംബങ്ങളെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. കാപ്പിത്തോട്ടങ്ങളില്‍ തൊഴിലും കൊടുത്തു. ഇന്ന് അവരെല്ലാം കെ.പി.ഡി.സിയുടെ കീഴില്‍ ജോലി ചെയ്യുന്നു. ഇവിടെനിന്ന് 10 കി.മീ നടന്നുവേണം കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍. പോകുന്ന വഴിയില്‍ ആനയും പുലിയും പതിവായതുകൊണ്ട് മനോഹരന്‍െറ മകള്‍ പഠിത്തം നിര്‍ത്തി. ജീവനേക്കാള്‍ വലുതല്ലല്ളോ പഠിത്തം എന്നായിരുന്നു മനോഹരന്‍െറ മറുപടി.
രാത്രി ഭക്ഷണത്തിനുശേഷം കിടക്കാന്‍ നേരമായപ്പോള്‍ മനോഹരനും സുകേഷും അവരുടെ വീടുകളിലേക്ക് പോയി. പോകാന്‍ നേരം മനോഹരന്‍ ചേട്ടന്‍െറ വിലപ്പിടിപ്പുള്ള ഒരു ഉപദേശവും കിട്ടി. രാത്രി ആരെങ്കിലും വന്നു വാതിലിലോ ജനലിലോ മുട്ടിയാല്‍ ഒരു കാരണവശാലും തുറക്കരുത്. കാട്ടിലും കള്ളന്മാരൊ എന്ന് ആലോചിച്ചപ്പോഴാണ് ബാക്കി പറഞ്ഞത്. ഇവിടെ കരടി ശല്യം കൂടുതലാണ്. രാത്രി അവ വന്ന് വാതിലും ജനലിലും ഒക്കെ മുട്ടുമെന്ന്. ഇന്നുവരെയുള്ള ഒരു യാത്രയിലും ആരും പറയാത്ത വാക്കുകളായിരുന്നു അത്. എത്ര വലിയ ധൈര്യശാലിയും അല്‍പം പേടിച്ചുപോകുന്ന നിമിഷം.ആ വലിയ കാട്ടിനുള്ളിലെ കുഞ്ഞ് കെട്ടിടത്തിനുള്ളില്‍ തനിച്ചുവേണം അന്തിയുറങ്ങാന്‍. എന്തായാലും ഉള്ള ധൈര്യം സംഭരിച്ച് ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. രാത്രിയുടെ യാമങ്ങളിലെപ്പോഴോ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ സംഭവം മനോഹരന്‍ പറഞ്ഞതു തന്നെയായിരുന്നു. ഏകദേശം പതിനഞ്ചു മിനിറ്റോളം ആ ബഹളം കേട്ടു. വാതില്‍ തുറന്നു കരടിയെ നേരിട്ട് കാണണമെന്ന് മനസ്സറിയാതെ മോഹിച്ചുവെങ്കിലും അപകടത്തെ ഓര്‍ത്ത് അതിനു മുതിരാതെ പുതപ്പില്‍ ചുരുണ്ടുകൂടി.
പിറ്റേന്ന് പുലര്‍ച്ചെ വെളിച്ചം വന്നതിനുശേഷം മാത്രമാണ് വാതില്‍ തുറന്ന് പുറത്തിറങ്ങിയത്. അവിടെനിന്നുള്ള പുലര്‍ക്കാല കാഴ്ച അതുവരെയുള്ള പ്രകൃതി സങ്കല്‍പങ്ങളെ പാടെ ഉടച്ചുകളഞ്ഞു. എങ്ങും മഞ്ഞ് വീഴ്ച മാത്രം. മനസ്സിനുള്ളില്‍ മഞ്ഞുപെയ്തിറങ്ങുന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു നവോന്മേഷം. തിരഞ്ഞ് നടന്നതെന്താണൊ അത് കിട്ടിയതുപോലെ. ശ്വാസം വലിക്കുമ്പോള്‍ നെഞ്ചിനുള്ളിലേക്ക് തണുപ്പ് ഒഴുകി ഇറങ്ങുന്നു. പുറത്ത് നനഞ്ഞ ഇടങ്ങളില്‍ അട്ടകള്‍ തുള്ളിക്കളിക്കുന്നു. റിസോര്‍ട്ടിന്‍െറ വരാന്തയിലിരുന്നു. ഈ കാഴ്ചകളൊക്കെ ആസ്വദിക്കവെ പ്രഭാത ഭക്ഷണവുമായി മനോഹരന്‍ ചേട്ടനത്തെി. ഒപ്പം സുകേഷും. ഭക്ഷണത്തിനുശേഷം ഞങ്ങള്‍ മൂന്നുപേരും കൂടി ജീപ്പില്‍ കാടു കാണാന്‍ ഇറങ്ങി. ആ വലിയ കാട്ടിലെ ചെറിയ ചെറിയ ജീപ്പുവഴികള്‍ വല്ലാതെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു. കോടമഞ്ഞിന്‍െറ നേര്‍ത്ത പുക പടലം അന്തരീക്ഷത്തില്‍ അലിഞ്ഞുകിടക്കുന്നു. അതിലൂടെ കുറച്ചുദൂരം പിന്നിട്ടപ്പോള്‍ കാപ്പിതോട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിറങ്ങലടിച്ചുനില്‍ക്കുന്ന കാപ്പി കുരുക്കളില്‍ മഞ്ഞുതുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. അവക്കിടയിലൂടെ ഒരു മയില്‍ വാഹനം പോലെ. കുണുങ്ങികുണുങ്ങി തിളങ്ങികൊണ്ടിരുന്നു ഞങ്ങളുടെ ജീപ്പ്. മനോഹരന്‍ ചേട്ടന്‍െറ കൂടെ ശ്രീലങ്കയില്‍നിന്നുവന്ന ആള്‍ക്കാരാണ് തൊഴിലാളികള്‍. പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത കുറച്ചുപേര്‍, നെല്ലിയാമ്പതിലേക്ക് അപ്പുറം മറ്റൊരു വിശാലമായ ലോകം ഉണ്ടെന്ന് അറിയാത്ത കുറെ ജീവിതങ്ങള്‍. കടല്‍ എന്താണന്നൊ ട്രെയിന്‍ എന്താണെന്നൊ അറിയാത്ത യുവ തലമുറ, സത്യത്തില്‍ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണെന്ന് അറിയാതെ തോന്നിപ്പോയ നിമിഷങ്ങള്‍. എന്തായാലും ആ കാപ്പിതോട്ടങ്ങള്‍ക്കിടയിലൂടെ വഴി ചെന്നുനിന്നത് ഒരു ചെറുജലാശയത്തിനരികിലായിരുന്നു.
മുകളിലത്തെ നീലാകാശത്തിനും ചുറ്റുമുള്ള വൃക്ഷങ്ങള്‍ക്കും മുഖംനോക്കാന്‍ പ്രകൃതി ഒരുക്കിയ ഒരു വലിയ കണ്ണാടി. അതില്‍ ഇറങ്ങാന്‍ ആദ്യം മനസ്സു തുടിച്ചുവെങ്കിലും പ്രകൃതിയുടെ ആ മനോഹര ദൃശ്യത്തിന്‍െറ പ്രതിബിംബത്തെ കളങ്കപ്പെടുത്താതെ അതിന്‍െറ ദൃശ്യചാരുത ക്യാമറയില്‍ പകര്‍ത്തി. നേരെ വാച്ച് ടവര്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

മലനിരകള്‍ പിന്നിട്ട് കയറ്റം കയറി മുകളിലത്തൊറായപ്പോള്‍ ഒരു കൊടുംവളവില്‍ ദാ കിടക്കുന്നു റോഡിനു കുറുകെ കാലങ്ങള്‍ക്ക് മുന്നെ കടപുഴകി വീണ ഒരു വന്‍മരം. ഭാഗ്യത്തിന് അവിടെ കുറച്ചു മണ്ണ് തുരന്നാണ് പാത ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ജീപ്പ് കഷ്ടിച്ച് അതിനിടിയിലൂടെ കടന്നുപോയി. ഒടുവില്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യം എടുത്ത ആ ജംഗിള്‍ സഫാരി മലക്കുമുകളില്‍വാച്ച് ടവറില്‍ എത്തിനിന്നു.
മലകള്‍, പച്ചവിരിച്ച താഴ്വാരങ്ങള്‍, കാടുകള്‍, പുല്‍പ്രദേശങ്ങള്‍, ജീപ്പുവരുന്ന വഴികള്‍, അങ്ങനെ നിരവധി കാഴ്ചകള്‍. ഒപ്പം പറമ്പികുളം വനമേഖലയും.
വാച്ച് ടവറിന്‍െറ മുകളിലിരിക്കുമ്പോള്‍ എവിടെ നിന്നൊ ചൂളം വിളിച്ചുവരുന്ന തണുത്ത കാറ്റ് വേറെ ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. എത്രനേരം ഇരുന്നാലും വീണ്ടും ഇരിക്കാന്‍ കൊതിപ്പിക്കുന്ന പ്രകൃതിസൗന്ദര്യം എന്തായാലും ഒളിപ്പിച്ചുവെച്ചിരുന്ന ആ സൗന്ദര്യത്തെ ആസ്വദിക്കാന്‍ പറ്റിയതിന്‍െറ സന്തോഷത്തില്‍ മടക്കയാത്രക്കൊരുങ്ങി.

For booking    

8289821500
Jeep: 9495134920

December 23, 2015

ലോകത്തിലെ ഏറ്റവുംവലിയ തിളങ്ങുന്ന പൂന്തോട്ടം ദുബായിൽ തുറന്നു !!

ലോകത്തിലെ ഏറ്റവുംവലിയ തിളങ്ങുന്ന പൂന്തോട്ടം ദുബായിൽ തുറന്നു 30 മില്യണ്‍ ദിർഹം ചെലവഴിച്ചാണ് ഇത് നിർമിച്ചത്

Posted by Haneef Lagaan on Wednesday, December 23, 2015

December 22, 2015

Bahrain National day song 2015 - [ബഹ്‌റിന്‍ നാഷ്ണല്‍‌ഡേ ഗാനം]

ബഹ്‌റിന്‍ നാഷ്ണല്‍‌ഡേ ഗാനം
ഇന്നു ബഹ്‌റിന്‍ നാഷ്ണല്‍ ഡേ,ഭാവിജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രവാസി ആവേണ്ടി വന്ന എല്ലാകൂട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്ക് നല്ലൊരു ഭാവി നല്‍കി അനുഗ്രഹിച്ച പ്രവാസനാടിനും സമര്‍പ്പിക്കുന്നു.Happy National Day to my Bahrain Friends

December 20, 2015

ഒരു പറമ്പിക്കുളം യാത്ര A Parambikulam Journey !

ഒരു പാട് മോഹിപ്പിച്ച ഒരു സ്ഥലം. പലപ്പോഴും മാറ്റി വച്ച യാത്ര. ഒടുവില്‍ സാഹചര്യം ഒത്തുവന്നു. സെപ്തംബര്‍ 30ന്  കോരിച്ചൊരിയുന്ന മഴയില്‍ ഞങ്ങള്‍ മൂവര്‍ സംഘം വൈകുന്നേരം കാറില്‍ യാത്ര  തുടങ്ങി. പാലക്കാട് ടൗണ്‍ ആണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. രാത്രി രണ്ട് മണിയോടെ പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട്ട്് വഴി പാലക്കാട് ടൗണിലത്തെി. അവിടെ ടൗണില്‍ നല്ല റൂം തരപ്പെടുത്തി സുഖമായി ഉറങ്ങി. രാവിലെ തന്നെ റെഡി ആയി. 11 മണി ആകുമ്പോഴേക്കും പറമ്പിക്കുളം എത്തണം. പാക്കേജ് ആരംഭിക്കുന്നത് 11.30 നു ആണ്. പാലക്കാട് നിന്നും 100കിലോ മീറ്റര്‍ ഉണ്ട് പറമ്പിക്കുളത്തേക്ക്.പൊള്ളാച്ചി  ആമ്ബ്രം വളയം വഴി സുന്ദരമായ ഗ്രാമക്കാഴ്ചകളും പ്രഭാതക്കാഴ്ചകളും കണ്ട്  ഞങ്ങള്‍  തമിഴ് നാടിന്‍റെ ഭാഗമായ സത്തേുമടൈ ചെക്പോസ്റ്റില്‍ എത്തി.
വണ്ടിയുടെ ചെക്കിംഗ് കഴിഞ്ഞു. എന്‍ട്രി ഫീ അടച്ചു. പോകാന്‍ നേരം ഞങ്ങളുടെ കൂടെയുള്ള ഒരു വിരുതന്‍ ആനമലൈ ടൈഗര്‍ റിസര്‍വ്വ് എന്നതിനെ അണ്ണാമലൈ ടൈഗര്‍ റിസര്‍വ്വ്  എന്ന് ഉറക്കെ വായിച്ചപ്പോള്‍ അവിടെയുള്ള പോലീസുകാരന്‍ അണ്ണാമലൈ അല്ലടേ ആനമലൈ എന്ന്  തിരുത്തിയപ്പോള്‍ തൊട്ടടുത്തെ നെല്ലിക്ക വില്‍ക്കുന്ന സ്ത്രീയുടെ വക പൊട്ടിച്ചിരി. ചമ്മിപ്പോയ ഞങ്ങള്‍  പെട്ടെന്ന് സ്ഥലം വിട്ടു.
അവിടം മുതല്‍ പിന്നെ കാട്ടു  പാതയാണ്. വഴി നീളെയുള്ള ആന പിണ്ടങ്ങള്‍ ഞങ്ങളില്‍ ചെറിയ ഭീതി പരത്തി. പ്രകൃതി സുന്ദരമായ  കാനന കാഴ്ചകള്‍  കണ്ടുകൊണ്ട്  ഞങ്ങള്‍  കേരളത്തിന്‍്റെ ചെക്ക് പോസ്റ്റിലത്തെി. നേരത്തെ ബുക്ക് ചെയ്തവരാണ് എന്ന്  പറഞ്ഞപ്പോള്‍ വണ്ടി ചെക്ക് ചെയ്തു പെട്ടെന്നു കടത്തി വിട്ടു. രണ്ട് കിലോ മീറ്റര്‍ അപ്പുറമുള്ള ഡി.എഫ്.ഒ ഓഫീസില്‍ നിന്നും  പാക്കേജിനുള്ള പണമടച്ചു. 3 പേര്‍ക്ക് 3850 രൂപ. അതില്‍ മരത്തിനു മുകളിലുള്ള ഏറുമാടത്തില്‍ താമസം,ഭക്ഷണം,ട്രെക്കിംഗ്,പറമ്പിക്കുളം  ഡാമില്‍  ബോട്ടിംഗ്, നമ്മുടെ കാറില്‍ ജംഗിള്‍ സഫാരി(24 മണിക്കൂറിലെക്ക് ഒരു ഗൈഡ് കൂടെയുണ്ടാകും), പിന്നെ വൈകുന്നേരം ആദിവാസി പാരമ്പര്യ നൃത്തം. ഇതാണ് 24 മണിക്കൂര്‍ പാക്കേജില്‍ ഉള്ളത്. (വേറെയും പല റേറ്റിലുള്ള പാക്കേജുകള്‍ ഉണ്ട്). വനം വകുപ്പിന്‍റെ  പാക്കേജില്‍ പോകാത്തവര്‍ക്ക്. ആകെയുള്ളത് സഫാരിയാണ്. ആത് കിട്ടിയാല്‍ കിട്ടി. 
ഞങ്ങളുടെ  കൂടെ ജോര്‍ലി എന്നു പേരുള്ള ഒരു ഗൈഡിനെയും അയച്ചു. ഇനി ജോര്‍ലിച്ചായന്‍ പറയും പോലെയാണ് ഞങ്ങളുടെ  നീക്കങ്ങള്‍. 15 വര്‍ഷമായി ജോര്‍ലിച്ചായന്‍ പറമ്പിക്കുളത്ത് ഗൈഡ് ആയി ജോലി ചെയ്യുന്നു. ഇനി ഞങ്ങള്‍ പോകുന്നത് 20 കിലോ മീറ്റര്‍ ദൂരമുള്ള കൊടുംവനത്തിനകത്തുള്ള മരത്തിനു മുകളിലുള്ള താമസ സ്ഥലത്തേക്കാണ്. കുറച്ചു മുമ്പോട്ട് പോയതേ ഉള്ളൂ ഒന്നു രണ്ട് വണ്ടികള്‍, സൈഡില്‍ നിര്‍ത്തിയിരിക്കുന്നു. ആന എവിടെ ആന എവിടെ എന്നു  ചോദിച്ചു കൊണ്ടിരുന്ന മുഹമ്മദിനെപ്പോലും നിശബ്ദമാക്കിക്കൊണ്ട് ഒരു എമണ്ടന്‍ ആന!! ആള്‍ നിരുപദ്രവകാരി ആണ്. റോഡിനോട് തോട്ടപ്പുറത്ത് നില്‍ക്കുന്നതാണെങ്കിലും  വണ്ടികള്‍ എടുത്ത് മുന്നോട്ട് പോയി. കൂട്ടത്തില്‍ അല്‍പം പേടിയോടെ ആണെങ്കിലും ഞങ്ങളും മുന്നോട്ട് നീങ്ങി. വഴിയിലുടനീളം മാന്‍ കൂട്ടങ്ങളും കാട്ടു പന്നികളും. മൃഗങ്ങളെ കാണുമ്പോള്‍ ജോര്‍ലിച്ചായന്‍  വാചാലനാകും. കാടിന്‍്റെ കാഴ്ചകളും ജോര്‍ലിച്ചായന്‍്റെ വിശദീകരണവും കേട്ട് ഞങ്ങള്‍  താമസ സ്ഥലത്തത്തെി. മരത്തിനു  മുകളിലുള്ള മുറി. പ്രതീക്ഷിക്കിച്ചതിലും അപ്പുറത്തായിരുന്നു അതിന്‍്റെ ഭംഗി. ചവിട്ട് പടികള്‍ കയറി മുകളിലത്തെിയപ്പോള്‍ ഞങ്ങളെ വരവേറ്റത് വാര്‍ണിഷ് ചെയ്തു മിനുക്കിയ തടി കൊണ്ടുണ്ടാക്കിയതായിരുന്നു ആ മുറി. അറ്റാച്ച്ഡ് ബാത്ത് റൂം. ഞങ്ങള്‍  ഫ്രഷ്  ആയി. ഭക്ഷണം കഴിക്കാന്‍ അടുത്തുള്ള ഹാളിലേക്ക് പോകണം. വിവിധ പേക്കേജില്‍ ഉള്ള എല്ലാവര്‍ക്കും അവിടെയാണ് ഭക്ഷണം. ബുഫെ സിസ്റ്റം ആണ്. അടുത്തുള്ള ഒരു ആദി വാസി യുവാവ് ആണ് ഭക്ഷണം തയ്യാറാക്കുന്നത്. വെജും ഉണ്ട് നോണ്‍ വെജും ഉണ്ട്. രുചികരമായ, കലര്‍പ്പില്ലാത്ത, കാടിന്‍്റെ മക്കള്‍ തയ്യറാക്കിയ ഭക്ഷണം. എല്ലവരുടേയും മുഖം നോക്കിയാലറിയാം വയറും നിറഞ്ഞു മനസ്സും നിറഞ്ഞു എന്ന്. ഭക്ഷണം  കഴിച്ചു  അരമണിക്കൂര്‍ വിശ്രമിച്ചതിനു ശേഷം ജോര്‍ലിച്ചായന്‍  ഞങ്ങളെയും കൂട്ടി  ഞങ്ങളുടെ  വണ്ടിയില്‍ തന്നെ സഫാരിക്കിറങ്ങി.
 ഇടതൂര്‍ന്ന് നില്‍ക്കുന്ന കാടുകളെ പിന്നിലാക്കി ഞങ്ങളുടെ വാഹനം മുന്നോട്ട് നീങ്ങി. സുന്ദരമായ കാട്ടുപാതകളും കാട്ടുസസ്യങ്ങളുടെ ഗന്ധവും അരുവികളും വിവിധ തരം പക്ഷികളെയും കേഴ മാന്‍ മ്ളാവ്, പുള്ളിമാന്‍, കാട്ടുപോത്തിന്‍ കൂട്ടം, മലയണ്ണാന്‍ ഇതിനെയൊക്കെ പോകുന്ന വഴിയില്‍ കണ്ടു.
പറമ്പിക്കുളം  ടൈഗര്‍ റിസര്‍വില്‍ 78പുലികളും 26 കടുവകളും ഉണ്ടത്രെ!! അതില്‍ ഒരു കടുവ കാട്ടു പോത്തിന്‍റെ കുട്ടിയെ പിടിക്കുമ്പോള്‍ കാട്ടു പൊത്തിന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ടുവത്രെ!  പ്രകൃതിയാല്‍ വളര്‍ന്ന് ലോകത്തിലെ ഏറ്റവും  വലിയ തേക്കുകളില്‍ ഒന്നായ കന്നിമര തേക്കിനടുത്തേക്കാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. പണ്ട് ബ്രിട്ടീഷ്കാര്‍ മൂന്ന് ഭീമന്‍ തേക്ക് മരങ്ങളെ മുറിക്കാന്‍ കല്‍പിക്കുകയും രണ്ടെണ്ണം മുറിക്കുകയും  ചെയ്തു. കന്നിമരത്തെ മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നും രക്തം വന്നുവത്രെ! അത് കണ്ട ആദിവാസികള്‍ മുറിക്കുന്നത് നിര്‍ത്തി  ഇതിന് കന്നിമരം എന്നു പേര് നല്‍കി യെന്നുമാണ് പറയപ്പെടുന്നത്. കന്നി മരത്തിനടുത്ത് വച്ച്  നാല് വര്‍ഷം മുമ്പ് കരടിയുടെ ആക്രമണത്തില്‍ മുഖത്ത് പരിക്കേറ്റ ഒരു ഗൈഡിനെ ജോര്‍ലിച്ചായന്‍  പരിചയപ്പെടുത്തി. കാട്ടില്‍ ഏറ്റവും  പേടിക്കേണ്ടത് കരടിയെ ആണെന്നും ഓര്‍മിപ്പിച്ചു. സഫാരി അവസാനിച്ചു. താമസ സ്ഥലത്തേക്ക് മടങ്ങി.
വൈകുന്നേരം 6.30ന് ഒരുമണിക്കൂര്‍ നേരത്തേക്ക് ആദിവാസി പാരമ്പര്യ നൃത്തം. പരാതിയും പരിഭവങ്ങളുമില്ലാതെ നാടന്‍ സംഗീതോപരണങ്ങളോടൊപ്പം നാടന്‍ പാട്ടും പാടി ചുവടു വെക്കുന്ന കാടിന്‍റെ മക്കളില്‍ പ്രായമായ ഒന്നു രണ്ട് സ്ത്രീകളും ഉണ്ട്. ഒരു പ്രത്രേക നവ്യാനുഭവമായി ആ നൃത്തം. ഒരു മണിക്കൂര്‍  കലാപരിപാടിക്ക് ഒരാള്‍ക്ക്  120 രൂപ കൊടുക്കുമത്രെ. രാത്രിഭക്ഷണം  കഴിഞ്ഞു  നടക്കാനിറങ്ങി. വന്യ ജീവി വാരാഘോഷം ആയതിനാല്‍ ഒരാഴ്ചത്തെ ആഘോഷ പരിപാടികള്‍ ആയിരുന്നു പറമ്പിക്കുളത്ത്. പ്രൊജക്ടര്‍ വച്ചുള്ള സിനിമാ പ്രദര്‍ശനവും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവും  ആയിരുന്നു അന്നത്തെ പരിപാടി.
ചാറ്റല്‍ മഴയും തണുപ്പും അസഹ്യമായപ്പോള്‍ താമസ സ്ഥലത്തേക്ക് തിരിച്ചു. മുറിയില്‍ കുളിച്ച് ഫ്രഷ് ആയി  ഉണ്ടായിരുന്ന ചൂരല്‍ കസേരകള്‍ പുറത്തിട്ട് വെറും തോര്‍ത്ത് മുണ്ട്  ഉടുത്ത് ഒരു ഇരിപ്പ് ഇരുന്നു. കാട്ടിനുള്ളില്‍ മഴ ആസ്വദിക്കുക എന്നുള്ളത് പണ്ട് മുതല്‍ക്കെ  ഉള്ള ഒരു സ്വപ്നമായിരുന്നു.
നല്ല  തണുപ്പും  പെരും തുള്ളിയാല്‍ പെയ്യുന്ന മഴയും.  വാക്കുകള്‍ തോറ്റു പോവുന്ന അനുഭവം. റൂമിലെ ലൈറ്റ് ഓഫ് ചെയ്തു ആ ഇരുട്ടില്‍ ഞങ്ങള്‍  ഒന്നു കൂടി പ്രകൃതിയിലേക്ക് അലിഞ്ഞു.
ഭൂമിയുടെ ശ്വാസ കോശങ്ങളാണ് വനങ്ങള്‍ എന്ന്  പറയുന്നത് എത്ര അര്‍ത്ഥവത്താണ്..ഒരു സംഗീതം പോലെ അവള്‍ പെയ്ത് കൊണ്ടേയിരിക്കുകയാണ്. കൂടെയുള്ളവര്‍ പോയി  കിടന്നു. അതിരാവിലെ 8 കിലോ മീറ്റര്‍ ട്രക്കിംഗ് ഉള്ളതാണ്. ഞാന്‍ കുറച്ച് നേരം കൂടി  ഇരിക്കാമെന്നു കരുതി. മഴ ശമിച്ചു. മഴത്തുള്ളികള്‍ വൃക്ഷങ്ങളില്‍ തട്ടി താളം പൊഴിക്കുന്നു. മൃഗങ്ങളുടെ പേടിപ്പടുത്തുന്ന അപശബ്ദങ്ങള്‍. ടോര്‍ച്ച്  ഒന്നടിച്ച് നോക്കിയപ്പോള്‍ അവിടെയിവിടെയായി തിളങ്ങുന്ന കണ്ണുകള്‍. കാടിന്‍ വന്യ ശരിക്കും പേടിപ്പടുത്തുന്നു എങ്കിലും വല്ലാത്ത ഒരു അനുഭവമായിരുന്നു. ഞാന്‍ മുറിയിലേക്ക് പോയി കിടന്നതും സുന്ദരമായ  സ്വപ്നങ്ങളുമായി ഉറക്കത്തിലാണ്ടു.
അതിരാവിലെ  എല്ലാവരും  എണീറ്റു. കട്ടന്‍ ചായ കുടിച്ച് ട്രക്കിംഗിനു ഇറങ്ങി. കോട മഞ്ഞിനാല്‍  മൂടപ്പെട്ട സുന്ദര പ്രഭാതം. കിളികളുടെ കളകളാരവം. കാട്ടു വൃക്ഷങ്ങളെ തലോടി സംഗീതം പൊഴിച്ചു വരുന്ന നനുത്ത കാറ്റ്. കണ്ണിലും മനസ്സിലും കുളിരു പെയ്യിച്ചു. നടത്തം ആരംഭിച്ചു. ജോര്‍ലിച്ചായന്‍  മുന്നിലും ഞങ്ങള്‍ പുറകിലുമായി.
കാനന പാതകളില്‍ ഇറക്കവും കയറ്റവും ഒക്കെ താണ്ടി മുമ്പോട്ട് പോയി. വഴിയില്‍ ഉടനീളം മാന്‍ കൂട്ടങ്ങളും കാട്ടുപോത്തിന്‍ കൂട്ടങ്ങളും മയിലുകളും വിവിധതരം പക്ഷികളും. ഒരു പുലിയെ കണ്ടു കണ്ടില്ലന്നെ മട്ടില്‍ ഓടി മറഞ്ഞു. അട്ടകടി നല്ല വണ്ണം കിട്ടി. അതൊന്നും കൂസാതെ പ്രകൃതിയില്‍ അലിഞ്ഞ് നടന്നു. 8 കിലോ മീറ്റര്‍ ദൂരം നടന്നത് അറിഞ്ഞില്ല. പുലര്‍ കാഴ്ചകള്‍ കണ്ട് കാട്ടിലൂടെയുള്ള നടത്തം ശരീരത്തിനും മനസ്സിനും ഒരു പോലെയുള്ള വ്യായാമമായി.

പറമ്പിക്കുളം ഡാമിലേക്കാണ് അടുത്ത യാത്ര. ഒരു ഇടവഴിയിലൂടെ ഞങ്ങള്‍ ഡാമിന്‍ കരയിലത്തെി. ഇത് വരെ കണ്ടതല്ല കാഴ്ച, ഇതാണ് കാഴ്ച എന്ന മട്ടിലാണ് പറമ്പിക്കുളം ഡാമും പരിസരവും. കിലോ മീറ്റര്‍ കണക്കിനു പരന്നു കിടക്കുന്ന ജല സംഭരണി. ചുറ്റും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. അക്കരെ അങ്ങകലെയായി കാട്ടാനക്കൂട്ടം വെള്ളം കുടിക്കുന്ന കാഴ്ച മനോഹരമായിരുന്നു. മുള കൊണ്ടുള്ള  ഒരു ചങ്ങാടം പോലെയുള്ള ബോട്ട്. രണ്ട്  ആദിവാസി  ജീവനക്കാരാണ് തുഴയുന്നത്. ഞങ്ങള്‍  ഇരുന്നും നിന്നും കിടന്നും ഒക്കെ ഫോട്ടോകള്‍ പകര്‍ത്തി.  ചങ്ങാടം മുങ്ങുകയും മറിയുകയും ഇല്ല എന്ന് ജീവനക്കാര്‍ പറഞ്ഞത് ധൈര്യം  ഏറ്റി. ചങ്ങാടത്തില്‍ നിന്നും വെള്ളത്തിലേക്ക് ശ്രദ്ധിച്ചപ്പോഴാണ് രണ്ട് മൂന്ന് തലകള്‍ കണ്ടത്. അത് ചീങ്കണ്ണികള്‍ ആയിരുന്നു. അതിനടുത്തേക്ക് തുഴയുമ്പോള്‍ ഞങ്ങള്‍  പറഞ്ഞു  വേണ്ടെന്ന്. ആവര്‍ പറഞ്ഞു ഇവിടെയുള്ള ചീങ്കണ്ണികള്‍ നിരുപദ്രവകാരികള്‍ എന്നും ഇത് വരെ മനുഷ്യനെ ആക്രമിച്ചിട്ടില്ളെന്നും.
അടുത്തേക്ക് എത്തുമ്പോഴേക്ക് അവ മുങ്ങി. ഞങ്ങള്‍ നെയ്യാര്‍ ഡാമിലെ ആക്രമണകാരിയായ മുതലയെക്കുറിച്ച് പറഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം അവര്‍ പറഞ്ഞത്. നെയ്യാര്‍ ഡാമിലെ ആക്രമണ കാരിയായ മുതലയെ പറമ്പിക്കുളം ഡാമില്‍  കൊണ്ട്  വിട്ടുവെന്നും രണ്ട് ദിവസം അതിനെ കണ്ടുവെന്നും ശേഷം അതിനെ ഇവിടുത്തെ ചീങ്കണ്ണികള്‍ കടിച്ചു കൊന്നുവെന്നും. അപ്പോഴാണ് അറിയുന്നത് മുതലകളും ചീങ്കണ്ണികളും വേറെ ആണെന്നത്.
ബോട്ടിംഗ്  കഴിഞ്ഞതോട് കൂടി ഞങ്ങള്‍  കാറില്‍  കയറി തിരിച്ച് മടങ്ങി. ജോര്‍ലിച്ചായനെ ഓഫീസില്‍ കൊണ്ട്  വിട്ടു. പറമ്പിക്കുളത്തോട് യാത്ര  പറഞ്ഞു. ഇനിയും ഒരിക്കല്‍ വരും എന്ന  വാക്കിനാല്‍. അത് കേട്ട്  സന്തോഷിച്ചെന്നവണ്ണം ശക്തിയായ ഒരു മഴ ഞങ്ങളെ യാത്രയയച്ചു. യാത്രകള്‍  അവസാനിക്കുന്നില്ല....മഴയും.
(courtesy:madhyamam.com)

December 17, 2015

ബഹ്റൈനിലെ മരുഭൂമിയിൽ ഫാൽക്കണുകളെ ഉപയോഗിച്ച് മികവുറ്റ പരിശീലനം നൽകുന്ന ഈ മലയാളി !!


ബഹ്റൈനിലെ മരുഭൂമിയിൽ ഫാൽക്കണുകളെ ഉപയോഗിച്ച് മികവുറ്റ പരിശീലനം നൽകുന്ന ഈ മലയാളി യുവാവിനെ തേടിയെത്തുന്നത് വിവിധ ദേശക്കാർReport and Narration - Siraj PallikkaraCamera and Editing - Ashraf Kadambery Kannur
Posted by Colors of Bahrain on Wednesday, December 9, 2015

യാത്ര പോകുന്നതിന് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ??

കുടുംബവുമൊത്ത് അവധിദിനങ്ങൽ ചിലവഴിക്കാനായി ഒരുമിച്ച് ഒരു യാത്രയ്ക്ക് പോകാൻ എല്ലാവരും ആഗ്രഹിക്കുന്നതാണ്. യാത്ര പോകുന്നതിന് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. സീസൺ അനുസരിച്ച് യാത്രയ്ക്ക് തെരെഞ്ഞെടുക്കുന്ന സ്ഥലം, ആദ്യമായി പോകുന്ന സ്ഥലമാണെങ്കിൽ അവിടത്തെ ചിലവ്, ഗതാഗത സൗകര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ നാം മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതും ഏർപ്പാടാക്കേണ്ടതും അത്യാവശ്യമാണ്. അതിനെല്ലാം പരിഹാരവുമായി ഒരു വെബ്സൈറ്റ് എത്തിയിരിക്കുകയാണ് http://cabsind.com/

December 10, 2015

Kerala ! a real gods own country see this video !!

Signature Video, Kerala Tourism
Draped in luxuriant green, Kerala may seem coy to you. But step closer, look deeper and lo behold!In the midst of all that greenery is the rich embroidery of culture. Each thread perfumed with the scents of spices and an elegant legacy of traditions.Stop. Listen. The very air sings!Kerala, God’s Own Country, is more than just a land, a world.It is an experience. #VisitKerala
Posted by Kerala Tourism on Tuesday, December 8, 2015

November 26, 2015

Official Website of Thrissur (Dt) Corporation


Centrally located in Keralas state;-  Thrissur is known as the “Cultural capital of Kerala” and has been the scene of numerous events of historic and cultural importance. Thrissur is built around a hillock on which the famous Vadakkunathan Temple is situated.  



Although the Zamorins and Tippu have ruled here, Sakthan Thampuran was the architect of the modern day Thrissur and the one who converted Thrissur into a commercial center.Thrissur is often referred to as ‘the pooram city’.  The architectural design of the city also worths special mentioning as it was envisioned by  Sakthan Thampuran, the ruler of erstwhile Cochin state. 



City located around a small hillock mounted by the Vadakkumnathan temple can be seen  scientifically planned.  Actually the city is built around the vast open space called ‘Thekkinkadu maidanam’ surrounding the centrally located Vadakkumnatha temple.Around the maidan lies the ‘Swaraj Round’, the circular ring road, with several radial roads starting from it. The raised centre and the slopes starting from there are surrounded by green, fertile wetlands used for cultivating paddy. for more details click here 

November 24, 2015

സഞ്ചാരികള്‍ക്കായി ആറന്മുള വള്ളസദ്യയെപ്പറ്റി ടൂറിസം ബ്രോഷര്‍ !!

പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ വിശേഷതകളും വിവരങ്ങളും ഉള്‍പ്പെടുത്തി ടൂറിസം ബ്രോഷര്‍. കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ നിര്‍ദേശ പ്രകാരം പള്ളിയോട സേവാസംഘത്തിന്‍െറ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) ഉന്നത നിലവാരത്തിലാണ്  ബ്രോഷര്‍ തയാറാക്കിയിട്ടുള്ളത്.സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളെ ആറന്മുളയിലേക്ക് ആകര്‍ഷിക്കാന്‍ തയാറാക്കിയ ബ്രോഷര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ലഭ്യമാക്കും. സമാനതകളില്ലാത്ത ഉത്സവം എന്ന വിശേഷണത്തോടെ അവതരിപ്പിച്ച ആറന്മുള വള്ളസദ്യ, വിഭവങ്ങള്‍, പള്ളിയോടങ്ങള്‍, ആചാരങ്ങള്‍, ചരിത്രം, ഉത്രട്ടാതി ജലമേള, പാര്‍ഥസാരഥി ക്ഷേത്ര ഐതിഹ്യം, ആറന്മുള കണ്ണാടി, വാസ്തുവിദ്യാ ഗുരുകുലം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും ബ്രോഷറിനെ സമ്പന്നമാക്കുന്നു.പള്ളിയോടത്തിന്‍െറ രൂപത്തില്‍ തൂശനിലയില്‍ വിളമ്പിയ ചോറും തുഴച്ചില്‍കാരുടെ രൂപത്തില്‍ വിളമ്പിയ കറികളും ഉപ്പേരിയും ഉള്‍പ്പെടുന്ന അതിമനോഹരമായ മുഖചിത്രമാണ് ബ്രോഷറിനുള്ളത്.ജൂലൈ 31 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ നടക്കുന്ന വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, ആകര്‍ഷകമായ 68 വിഭവങ്ങളുടെ പേരുകള്‍, വള്ളസദ്യയുടെ ചിട്ടകള്‍, ചരിത്രം, പാട്ടിലൂടെ വിഭവങ്ങള്‍ ചോദിക്കുന്ന രീതി, സമയക്രമം, തുഴച്ചില്‍കാര്‍ക്കൊപ്പമിരുന്ന് സദ്യകഴിക്കാം തുടങ്ങിയ വിശദമായ വിവരങ്ങള്‍ ലളിതവും ആകര്‍ഷകവുമായി ഇംഗ്ളീഷില്‍ അവതരിപ്പിച്ചിരിക്കുന്നു. പള്ളിയോടങ്ങളുടെ മാതൃകകള്‍, ട്രോഫികള്‍,  പ്രശസ്തരായ അതിഥികളുടെ ചിത്രങ്ങള്‍, വിഡിയോ, ഓഡിയോ റെക്കോഡിങ്ങുകള്‍ തുടങ്ങിയവ അതിഥികള്‍ക്കായി പള്ളിയോട സേവാസംഘം സജ്ജമാക്കിയിട്ടുണ്ട്.വള്ളസദ്യയില്‍ പങ്കെടുക്കാന്‍ പള്ളിയോട സേവാസംഘം, പാഞ്ചജന്യം, കിഴക്കേനട, ആറന്മുള പി.ഒ, പത്തനംതിട്ട  വിലാസത്തിലോ 0468 2313010  നമ്പറിലോ ബന്ധപ്പെടണം എന്നതുള്‍പ്പെടെ വിനോദസഞ്ചാരികള്‍ അറിയാന്‍  ആഗ്രഹിക്കുന്ന എല്ലാ വിവരങ്ങളും ബ്രോഷറിലുണ്ട്.വായില്‍ കൊതിയൂറിക്കുന്ന വള്ളസദ്യ വിഭവങ്ങള്‍ എന്ന തലക്കെട്ടില്‍ ചോറു മുതല്‍ നാളികേരം വരെ വള്ളസദ്യയിലെ വിഭവങ്ങളുടെ പട്ടിക പ്രത്യേമായി നല്‍കിയിരിക്കുന്നു.വിനോദ സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിച്ചേക്കാവുന്ന വിഭവ സമൃദ്ധമായ വള്ളസദ്യയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി തയാറെടുക്കണമെന്ന നിര്‍ദേശമുണ്ട്.ജൂലൈ 31 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ നിശ്ചിത തുക നല്‍കി വള്ളസദ്യ ബുക് ചെയ്യാം.വള്ളസദ്യക്കുപുറമെ ആറന്മുളയിലെ സാംസ്കാരിക അമൂല്യ സമ്പത്തുകളായ ആറന്മുള കണ്ണാടി, ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം, വാസ്തുവിദ്യാ ഗുരുകുലം തുടങ്ങിയവയെ കുറിച്ചുള്ള കുറിപ്പുകളും ലഘുലേഖയില്‍ ചേര്‍ത്തിട്ടുണ്ട്.

(courtesy:madhyamam)

October 25, 2015

അതിവേഗം മാറുകയാണ് കൊളംബോ !!

കൊച്ചിയല്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊളംബോയിലേക്ക് പോവാന്‍ ചെക്ക് ഇന്‍ കൗണ്ടറിനു മുന്നില്‍ നില്‍ക്കുമ്പോള്‍ സഹ യാത്രക്കാര്‍ പലരും ചോദിച്ചത് ഒരേ ചോദ്യം. എമിഗ്രേഷന്‍ കൗണ്ടറില്‍ നിന്നും അതേ ചോദ്യം. എവിടേക്കാണ്? കൊളംബോയിലേക്ക്. അവിടെ വരേയുള്ളോ? അതെ എന്നു പറഞ്ഞപ്പോള്‍ പലര്‍ക്കും അവിശ്വാസം . ചുരുങ്ങിയ നിരക്കില്‍ ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രയുടെ ട്രാന്‍സിറ്റ് പോയിന്‍റ് മാത്രമാണ് നാം മലയാളികള്‍ക്ക് ശ്രീലങ്ക. എന്നാല്‍, 

ഈ കൊച്ചു ദ്വീപിന്‍െറ തലസ്ഥാന നഗരിയിലത്തെുമ്പോള്‍ ഈ ധാരണ തിരുത്തേണ്ടി വരും. നമ്മുടെ തലസ്ഥാന നഗരിയെ വെല്ലുന്ന വൃത്തിയും പൗര ബോധവും ട്രാഫിക് പരിപാലനവും -കൊച്ചിയില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് കൊളംബോയിലത്തെി. വിമാനം പൊങ്ങി ലഘു ഭക്ഷണം കഴിച്ചു തീരുമ്പോഴേക്ക് ലാന്‍റിംഗിനുള്ള അറിയിപ്പു വന്നു. ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം എന്തുകൊണ്ടും ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്. ഈ വിമാനത്താവളത്തിന് സ്ഥലം നല്‍കിയവരില്‍ കോഴിക്കോട് ചാലിയം സ്വദേശിയായ ഉമ്പിച്ചി ഹാജിയും ഉള്‍പ്പെടും എന്ന ചരിത്രം അധികമാര്‍ക്കും അറിയില്ല. ഇപ്പോഴൂം കൊളംബോയില്‍ ഉമ്പിച്ചി സ്ട്രീറ്റ് എന്ന പേരില്‍ ഒരു തെരുവുണ്ട്. 

October 10, 2015

സ്വകാര്യ പങ്കാളിത്തത്തോടെ 78 ലൈറ്റ്ഹൗസുകൾ വിനോദകേന്ദ്രമാക്കുന്നു.??

കണ്ണൂർ: സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്തെ 78 ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാരകേന്ദ്രങ്ങളാക്കി വികസിപ്പിക്കാൻ കപ്പൽഗതാഗത മന്ത്രാലയം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ നിക്ഷേപകസംഗമം ഒക്ടോബർ 14-ന് കൊച്ചിയിൽ നടക്കും. കേരളതീരത്തെ എട്ട് ലൈറ്റ് ഹൗസുകളാണ് പദ്ധതിയിൽ പെടുക.ചേറ്റുവ, വൈപ്പിൻ, മണ്ണക്കോടം, വിഴിഞ്ഞം, തങ്കശ്ശേരി, കണ്ണൂർ പയ്യാമ്പലം, ആലപ്പുഴ ലൈറ്റ് ഹൗസുകളാണിവ. ലക്ഷദ്വീപിലും പരിസര ദ്വീപുകളിലുമായി 10 ലൈറ്റുഹൗസുകളും പദ്ധതിയിൽപ്പെടും.സ്വകാര്യ പങ്കാളിത്തത്തോടെയാണ് വികസനം. കൊച്ചിയിൽ 14-ന് 11 മണിക്ക് ഹോട്ടൽ വിവാന്റ താജ്മലബാറിലാണ് നിക്ഷേപസംഗമം. ഇതിനുശേഷം വിശാഖപട്ടണം, ചെന്നൈ, മുംബൈ നഗരങ്ങളിലും സംഗമം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കൊച്ചിയിൽ നടക്കുന്ന സംഗമത്തിൽ ഡയറക്ടർ ജനറൽ ഓഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.നിക്ഷേപകസംഗമത്തിനെത്തുന്നവർ കൊണ്ടുവരുന്ന പദ്ധതികൾ പരിശോധിച്ച് ചർച്ച നടത്തും. രാജ്യത്തെ 78 ലൈറ്റ് ഹൗസുകളുടെയും വിശദവിവരങ്ങൾ നിക്ഷേപകർക്ക് നൽകും. കടലിനോടുചേർന്ന് മനോഹരമായ സ്ഥലങ്ങളിലാണ് എല്ലാ ലൈറ്റ്ഹൗസുകളും.

September 20, 2015

ഇരിങ്ങാലക്കുടയുടെ സാംസ്‌ക്കാരിക ചരിത്രം

കേരള ചരിത്രത്തിന്റെ അനസ്യൂതപ്രവാഹത്തിനിടയില്‍ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു ചെറു നഗരമത്രെ ഇരിങ്ങാലക്കുട. സംഭവബഹുലമായ പല ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിക്കുവാനും, സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ പരിവര്‍ത്തന പ്രക്രിയയുമായി ഇഴ ചേര്‍ന്നു നില്‍ക്കുവാനും ഭാഗ്യം ലഭിച്ചിട്ടുള്ള ഈ കൊച്ചുപട്ടണം അനന്യമായ സവിശേഷതകളുടെ ഉടമകൂടിയാണ്‌.
തൃശ്ശിവപേരൂരില്‍ നിന്നും 22 കിലോമീറ്റര്‍ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഭൂപ്രദേശമായ ഇരിങ്ങാലക്കുടയുടെ സ്ഥലനാമം തന്നെ വിവിധ വ്യാഖ്യാനങ്ങള്‍ക്ക്‌ വിധേയമായി ഭവിച്ചിരിക്കുന്നു. വടക്കുഭാഗത്തുള്ള ചാലക്കുടിപ്പുഴയ്‌ക്കും, തെക്ക്‌ സ്ഥിതി ചെയ്യുന്ന കുറുമാലിപ്പുഴയ്‌ക്കും ഇടയിലുള്ള പ്രദേശമെന്ന നിലയില്‍ 'ഇരുചാലുക്ക്‌ ഇടൈ' എന്ന പേര്‍ വന്നത്‌ ലോപിച്ച്‌ ഇരിങ്ങാലക്കുടയായി എന്ന വിശ്വാസവുമുണ്ട്‌. ഈ രണ്ട്‌ നദികളും കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തനടുത്തുവച്ച്‌ സന്ധിച്ച്‌ തെക്കോട്ട്‌ ഒഴുകി കൊടുങ്ങല്ലൂര്‍ കായലില്‍ നിപതിച്ചിരുന്നതായി കരുതുന്നു. പില്‍ക്കാലത്ത്‌ പ്രകൃതിക്ഷോഭം മൂലം ഇവ രണ്ടും എടതിരിഞ്ഞ്‌ ഗതി മാറിപ്പോയ സംഭവം സചിപ്പിക്കുന്നതാണ്‌ എടതിരിഞ്ഞി എന്ന സ്ഥലനാമമെന്ന്‌ കരുതപ്പെടുന്നു. കുലീപനി മഹര്‍ഷി ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടത്തിയ യാഗാന്ത്യത്തില്‍ യജ്ഞദേവന്‍ പ്രത്യക്ഷപ്പെട്ട്‌ അദ്ദേഹത്തിന്റെ കൂടെ ഇരുന്ന സംഭവത്തെ സൂചിപ്പിക്കുന്ന 'ഇരുന്നുശാലയില്‍ കൂടെ' എന്ന പരാമര്‍ശത്തിന്റെ ചുരുക്കപ്പേരാണ്‌ ഇരിങ്ങാലക്കുട എന്നും വിശ്‌സിക്കപ്പെടുന്നു. ക്ഷേത്രത്തിനു മുന്നില്‍ നിന്നിരുന്ന വലിയ ആലിനെ സൂചിപ്പിക്കുന്ന വിരിഞ്ഞ ആല്‍കൂടൈ എന്ന പദം രൂപപരിണാമം പ്രാപിച്ച്‌ ഇരിങ്ങാലക്കുടയായി എന്ന വേറൊരു വാദം നിലനില്‍ക്കുന്നു. ജൈനമത സ്വാധീനം ചേര്‍ന്ന സ്ഥലങ്ങള്‍ക്ക്‌ 'ഇരിങ്ങ' എന്ന ശബ്ദവുമായി ബന്ധമുണ്ടെന്നും (ഉദാ: ഇരിങ്ങണ്ണൂര്‍, ഇരിങ്ങോള്‍ക്കാവ്‌, ഇരിങ്ങാലൂര്‍) അതുകൊണ്ടു തന്നെ ഇരിങ്ങാലക്കുടയ്‌ക്ക്‌ പ്രസ്‌തുത നാമം ലഭിച്ചതെന്നും സ്ഥലനാമ ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നു. കുലശേഖരപ്പെരുമാളായ സ്ഥാണുരവിവര്‍മ്മയുടെ ലിഖിതത്തില്‍ ഇരിങ്ങാലക്കുടയെ 'ഇരിങ്കാടിക്കൂടല്‍' എന്നും ദേവനെ 'തിരുവിരുങ്കാടി തിരുവടി' എന്നും പരാമര്‍ശിച്ചിട്ടുണ്ട്‌.
പൊതുവെ ചെങ്കല്‍ പ്രദേശമായ ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യക്ഷേത്രത്തിന്‌ പടിഞ്ഞാറു ഭാഗത്തുള്ള പ്രദേശങ്ങള്‍ തീരദേശത്തോട്‌ സാമ്യം വഹിക്കുന്നതായി കാണാം. ഈ പ്രദേശത്തുള്ള ഭൂഗര്‍ഭപാളികളുടെ അടരുകളെക്കുറിച്ച്‌ നടന്ന ശാസ്‌ത്രപഠനങ്ങള്‍ ഇവിടുത്തെ ഭൂകമ്പസാധ്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ഭൂതകാലത്ത്‌ നടന്നിരിക്കാവുന്ന കടലിന്റെ പിന്മാറ്റത്തെക്കുറിച്ചും തത്‌ഫലമായുയര്‍ന്നു വന്ന മണല്‍പ്രദേശത്തെക്കുറിച്ചുമുള്ള സാദ്ധ്യകളും ഇതോടൊപ്പം തന്നെ പരാമൃഷ്ടമായിട്ടുണ്ട്‌. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗം മുതല്‍ കാണുന്ന മണലിന്റെ ആധിക്യമുള്ള ഭൂമി, കിണര്‍ വെള്ളത്തിലെ ഓര്‌, മണലില്‍ പ്രത്യക്ഷപ്പെടുന്ന കക്ക മുതലായ ജീവികളുടെ അവശിഷ്ടങ്ങള്‍ ഇവയെല്ലാം ഇത്തരമൊരു സാദ്ധ്യതയിലേക്ക്‌ ശ്രദ്ധതിരിക്കുന്നു. for more information click here

August 29, 2015

About ONAM - Pookalam - A Useful information for Outsiders India & foreigners !!

Pookalam' consists of two words, 'poov' meaning flower and 'kalam' means colour sketches on the ground. 


The floral carpet, known as ‘Onapookalam’ is made out of the gathered blossoms with several varieties of flowers of differing tints pinched up into little pieces to serve the decorator's purpose. It is considered a work of art accomplished with a delicate touch and a highly artistic sense of tone and blending. Traditionally, Atthapookalams (pookalam made on the Atham day) included flowers endemic to Kerala and the Dashapuspam (10-flowers), but nowadays all varieties of flowers are used. Commonly used flowers include Thumba (Lucas Aspera), Kakka Poovu, Thechipoovu, Mukkutti (little tree plant), Chemparathy (shoe flower), Aripoo or Konginipoo (Lantana), Hanuman Kireedom (Red pagoda plant) and Chethi (Ixora). Of all these flowers, Thumba flowers are given more importance in Pookalam as they are small in size and glitter in the the soft rays of the sun. 

Earthen mounds, which look somewhat like square pyramids, representing Mahabali and Vamana  are placed in the dung-plastered courtyards in front of the house along with the Pookalam.

Earlier, people used to make efforts to collect flowers for designing a Pookalam. Children used to get up early in the morning and gather flowers in their small 'Pookuda' (basket) from the village gardens. These days, the trend has changed and people have the option of buying flowers from the market in the shape and colour of their choice. 
In the recent years, the floral designs have evolved from the traditional circular shape to unique designs depicting different cultural and social aspects of Kerala life. All over Kerala, Pookalam competitions are a common sight on Onam day. FOR MORE INFORMATON CLICK HERE 

July 14, 2015

Malampuzha Dam best picinic spot in Kerala !!

Malampuzha Garden is a beautifully landscaped garden on the front side of the Malampuzha Dam. It is full of lush green lawns with well laid-out flower beds. There are pathways to watch and enjoy variety of fountains and marvelous sculptures, including the famous Yakshi sculpture created by Sri. Kanayi Kunhiraman. There is a canal flowing through the middle of the garden, which has 2 hanging bridges above it. The ropeway moves across the garden giving an unforgettable aerial view of the garden. Boating Facility is available in the Garden. The dam and the garden is illuminated at nights on Weekends and Public Holidays.
There is a swimming pool in the Garden, which is open from 9:00 AM to 6:00 PM. The pool will be closed for Lunch Break from 1:00 PM to 2:00 PM, and only ladies will be permitted from 2:00 PM to 3:00 PM. The pool is safe for people of all age groups, and all necessary security gadgets are available. While going for swimming, bags and other belongings can be kept in a safety locker, which is charged at Rs. 15 per locker. (A refundable amount of Rs. 100 is to be paid as caution deposit for using the Swimming Pool Locker). The entire garden is under video surveillance under the Tourism Police. The following facilities are available in the garden:

  • Pure Drinking Water (Do not litter the garden with water bottles)
  • Food Court
  • Toilet
  • Dam Top Safari
  • Swimming Pool
  • Wheel Chair
  • Shopping Court
  • Boating
  • Children's Park
  • Security Officers at important points
For any assistance in Malampuzha Gardens, please call the Tourism Police: +91 9497962893 or the Chief Security Officer: +91 9496097274.
Please note that there are NO authorised commercial establishments in the Car Parking Area. The power supply to that area has been withdrawn. Tourists are warned to stay away from the area, especially hotels and restaurants which are not hygienic. for more details click here 

April 15, 2015

General Visitor Information Accessing to : WAYANAD

Air:  Nearest airport: Kozhikode (Calicut)

Rail:  Nearest railway station: Kozhikode (Calicut)  (Rail distances from major cities to Kozhikode are: New Delhi: 2851 kms. Mumbai: 1425 kms, Kolkata: 2331 kms, Ahmedabad: 1875 kms, Hyderabad: 1425 kms)
Major towns in the district and distance from the nearest railway station: Kalpetta: 72 km from Kozhikode Mananthavady. 80 km from Thalasseri; 106 km from Kozhikode
Sulthan Batheri: 97 km from Kozhikode
Road: Well connected by roads from Kozhikode, Kannur, Ooty (175 km from Kalpetta) and Mysore (140 km from Kalpetta)
Where to Stay:  Please see Accommodation »
Location:  Located between the North Latitude 11027’ and 15058’ and East Longitude 75047’ and 70027’, district of Wayanad is on the southern tip of the Deccan plateau. On it’s North, South and West lie the districts of Kannur, Malappuram and Kozhikode (Calicut). To it’s North and East, it borders the Karnataka districts of Coorg and Mysore. Further to the southeast lies the Nilgiri district of Tamilnadu.
Altitude:  700 to 2100 metres above Mean Sea Level.
Area: 2132 sq. kms.
Main Towns:  Kalpetta is the District Headquarters. Sultan Bathery and Mananthavady are the other towns.
Climate:  The district enjoys uniformly pleasant climate throughout the year. The period between Dec. and Feb. is rather chilly (avg. 150C ).
Annual Rainfall:  Average over 2300 mm. Wayanad, like the rest of Kerala gets two Monsoons: the SW (Jun. - Sept.) and the NE (Oct. - Nov.). Lakkidi, the place which gets the highest rainfall in the state
is in Wayanad.
Main Crops: Cardamom, Coffee, Pepper, Tea, and of late, Vanilla.
Clothing: Light summer clothes for most of the year. However between Dec. and Feb. it is advisable to carry warm clothes.
Language: While Malayalam is the local language, English and Hindi are widely spoken and understood. Kannada and Tamil are also understood towards border regions.
STD Code:  +91 (0)4936
What to Shop for: Spices, coffee, tea, bamboo articles, native craft, honey, herbal plants etc. for more information click here 

January 02, 2015

CEG: - RELAX, REJUVENATE AND EXPERIENCE THE CULTURE !!

"Find delight in the beauty that surrounds you"

Situated in Kerala, known as "God's own Country", Cheruthuruthy Eco- Gardens gives the ultimate sense to this usage. Cheruthuruthy Eco-Gardens is situated on the banks of the second largest river in Kerala, Bharathapuzha, Cheruthuruthy is a small village near Wadakkanchery in Trichur district.
"Lose yourself in nature and find peace"
The scriptures, the masters, the gurus, the learned and the wise...all have said one thing to man Live with nature, be a part of it, because, you are nature. But, the mundane, busy lives of the modern man have taken him far away from the truths. The concrete jungles in the urban world give him little opportunity to tune himself in to the perfect note of nature. Cheruthuruthy Eco- Gardens is the most perfect answer where one gets another chance to lose oneself in the beauty of nature. for more click here

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting