December 25, 2021

Mango Meadows Kottayam !!

 Mangomeadows is the world’s 1st Agricultural theme park spread across 30 acres of land with more than 4500 species of plants and trees. It is one of the most bio diverse pieces of land on the planet. In addition to this the park houses 16 cottages. There are different kinds of cottages like Mango Cottages Paddy premium Rooms Kootukudumbham rooms. The cottages and accommodations erected within the park are carefully placed without disturbing the soft fabric of the environment. For anyone who seeks peace and wishes to flex his mind and soul, Mangomeadows will never be a disappointment

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ക്രിസ്തുമസ് പുതുവത്സര ഫെസ്റ്റിവല്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ


കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ഉദ്യാനപരിപാലക കമ്മിറ്റി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ഫെസ്റ്റിവല്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ നടക്കും.ഒരാഴ്ചക്കാലം വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഫെസ്റ്റിവല്‍ 26ന് വൈകീട്ട് നാലിന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.കെടിഡിസി ചെയര്‍മാന്‍ പികെ ശശി, പത്മശ്രീ ശിവന്‍ നമ്പൂതിരി,  ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍,സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ.സിപി ചിത്രഭാനു തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സംബന്ധിക്കും. ടൂറിസം ഫെസ്റ്റിവല്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ബംഗ്ലാവില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഇതിനായി സംഘാടക സമിതിയും രൂപീകരിച്ചു.

അഡ്വ കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായി. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി രാമരാജന്‍, വൈസ് പ്രസിഡണ്ട് സിദ്ദീഖ് ചേപ്പോടന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കെ പ്രദീപ്, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി, പഞ്ചായത്ത് അംഗം കെ എസ് ജയ,കെ.കെ.രാജന്‍, കെ.ലിലീപ് കുമാര്‍, ഉദ്യോഗസ്ഥരായ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ പി മുഹമ്മദ് ബഷീര്‍, വിജു,  കെ. ദേവദാസന്‍, സുഭാഷ്, എന്‍ പി രഞ്ജിത്ത്,മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


ആംബര കപ്പലിൽ കെഎസ്ആർടിസിക്കൊപ്പം പുതുവർഷം ആഘോഷിക്കാം

 4499 രൂപ നൽകിയാൽ പുതുവത്സര രാത്രിയിൽ ആഡംബര ക്രൂയിസില് യാത്രക്ക് അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി. അറബിക്കടലില് ആഡംബര കപ്പലായ നെഫെർറ്റിറ്റിയില് പുതുവർഷം ആഘോഷിക്കാനാണ് കെഎസ്ആർടിസി മുഖേന അവസരം ഒരുക്കിയിരിക്കുന്നത്.

4,499 രൂപയാണ് ടിക്കറ്റ് നിരക്ക്. 31ന് ഉച്ചക്ക് രണ്ടിന് മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയില്നിന്ന് എ.സി ലോഫ്ലോർ ബസിലാണ് യാത്ര ആരംഭിക്കുക. വൈകീട്ട് ഏഴിന് എറണാകുളത്തെത്തും. തുടർന്ന് എട്ടിന് ക്രൂയിസില് പ്രവേശിക്കുകയും രാത്രി ഒമ്പതിന് യാത്ര ആരംഭിക്കുകയും ചെയ്യും.

അഞ്ച് മണിക്കൂറാണ് അറബിക്കടലില് യാത്ര. കപ്പല് പുലർച്ച രണ്ടിന് തീരത്തെത്തും. കെ.എസ്.ആർ.ടി.സിയില് തന്നെ മടക്കയാത്ര. അടുത്ത ദിവസം പുലർച്ച ഏഴിന് മലപ്പുറത്ത് തിരിച്ചെത്തും. അഞ്ച് മണിക്കൂർ ഇവന്റ് ഓണ്ബോർഡ്, വിവിധ ഗെയിംസ്, ത്രീ കോഴ്സ് ഗാല ബുഫെ ഡിന്നർ, ഓരോ ടിക്കറ്റിനും വിഷ്വലൈസിങ് ഇഫക്ടുകളും പവർ ബാക്ക്ഡ് മ്യൂസിക് സിസ്റ്റം, ലൈവ് വാട്ടർ ഡ്രംസ് എന്നിവയും ആസ്വദിക്കാനാകും.

കുട്ടികളുടെ കളിസ്ഥലവും തിയറ്ററും പ്രത്യേകതയാണ്. കടൽക്കാറ്റും അറബിക്കടലിന്റെ പ്രകൃതി ഭംഗിയും ആസ്വദിക്കാന് തുറന്ന സൺ ഡെക്കിലേക്കുള്ള പ്രവേശനം, ഓണ്ബോർഡ് ലക്ഷ്വറി ലോഞ്ച് ബാർ എന്നിവയും ലഭ്യമാണ്. അഞ്ച് വയസ്സില് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട.

പുറത്തുനിന്നുള്ള മദ്യം ക്രൂയിസിനുള്ളില് അനുവദനീയമല്ല. കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും. പിടിച്ചെടുത്ത കുപ്പികൾ തിരികെ നല്കില്ല. വിപുലമായ മദ്യപാനം ഉള്ള യാത്രക്കാർക്കുള്ള പ്രവേശനം പൂർണമായും നിയന്ത്രിക്കും. കൂടാതെ ടിക്കറ്റിന്റെ റീഫണ്ട് നല്കില്ല. നിയമവിരുദ്ധമായ വസ്തുക്കളും പുകവലിയും കർശനമായി നിരോധിച്ചിരിക്കുന്നു. കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്ന് എ.സി ബസില് കൊണ്ടുപോയി തിരികെയെത്തിക്കും. ബോള്ഗാട്ടി ജെട്ടിയാണ് എംബാർക്കേഷൻ പോയിന്റ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക:

ഇ - മെയിൽ - mlp@kerala.gov.in

മൊബൈൽ - 9447203014, 9995090216, 9400467115, 9995726885, 7736570412, 8921749735, 9495070159.

___________

കൊടികുത്തിമലയുടെ വശ്യ സൗന്ദര്യത്തിന് മാറ്റ് കൂട്ടിയതിന് പിറകിൽ തിരുവനന്തപുരത്തുകാരന്റെ കയ്യൊപ്പ്

പെരിന്തൽമണ്ണ : മലപ്പുറം ജില്ലയുടെ അഭിമാനമായ കൊടികുത്തിമലയുടെ വശ്യ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന പുതിയ നിർമിതികൾക്ക് പിന്നിൽ തിരുവനന്തപുരം സ്വദേശിയും കൊടികുത്തിമല ഫോറസ്റ്റ് ഓഫീസറുമായ സനൽ കുമാർ എന്ന യുവാവിന്റെ ആത്മാർത്ഥ ശ്രമങ്ങൾ.  യാത്രകളെയും ഫോട്ടോ ഗ്രാഫികളെയും ഏറെ ഇഷ്ടപെടുന്ന ഇദ്ദേഹത്തിന്റെ മനസിലുദിച്ച ആശായങ്ങളാണ് ഇന്ന് കൊടികുത്തിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന രീതിയിൽ മലക്ക് മുകളിൽ ആരേയും ആകർശിക്കുന്ന തരത്തിൽ സ്ഥാപിച്ച   Cupid's Arrow  യും we love kodikutthi യും മനോഹരമായ ഇരിപ്പിടങ്ങളും.  

കുറച്ചു കാലം മുൻപ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി  കൊടികുത്തിമലയിൽ എത്തിയ ഇദ്ദേഹം വർഷങ്ങളായി പുൽകാടുകൾ മൂടിയ കൊടികുത്തിമലയിലെ വ്യൂ പോയിന്റുകളിൽ ഇരിപ്പിടങ്ങളും ഫോട്ടോ സ്പോട്ടുകളും സ്ഥാപിച്ചാൽ മലകയറി എത്തുന്നവർക്ക് കൂടുതൽ ആസ്വാദന സുഖം നൽകും എന്ന് തിരിച്ചറിയുകയും ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ സ്വകാര്യ സ്ഥാപനങ്ങൾ മുഖേന ഇവ സ്ഥാപിക്കുകയുമായിരുന്നു. 

ഇപ്പോൾ കൊടികുത്തിയിൽ എത്തുന്നവർ ഇവിടെ എത്തി ഫോട്ടോ എടുത്തും ഇരിപ്പിടങ്ങളിൽ വിശ്രമിച്ചുമാണ് മലയിറങ്ങുന്നത്. മുൻപ് ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച വാച്ച് ടവർ സാമൂഹിക ദ്രോഹികൾ നശിപ്പിച്ചിരുന്നു ഇത്  ബന്ധപെട്ടവർ വീണ്ടും പുതുക്കി പണിതതോടെ കൊടികുത്തിമലയിലേക്ക് നിരവധി പേരെത്തുന്നുണ്ട്.

December 14, 2021

കെ.എസ്.ആർ.ടി.സി.യിൽ നെല്ലിയാമ്പതി ചുറ്റാൻ നൂറിലധികം പേർ ?


ഞായറാഴ്ച നിരത്തിലിറങ്ങുന്ന കെ.എസ്.ആർ.ടി.സിയുടെ പാലക്കാട്-നെല്ലിയാമ്പതി ഉല്ലാസയാത്ര വണ്ടിയ്ക്കായി വെള്ളിയാഴ്ച വൈകീട്ടുവരെ ബുക്ക് ചെയ്തത് നൂറിലധികം പേർ. 35 പേർക്കിരിക്കാനുള്ള സൗകര്യമാണ് ബസ്സിലുള്ളത്.

യാത്രക്കാരുടെ എണ്ണം കൂടിയതിനാൽ ഞായറാഴ്ച മൂന്ന് ബസ്സുകൾ നെല്ലിയാമ്പതിയിലേക്കുള്ള ഉല്ലാസയാത്രയ്ക്കായി സർവീസ് നടത്തും. ഞായറാഴ്ചത്തേക്കുള്ള ബുക്കിങ് വെള്ളിയാഴ്ച വൈകീട്ടോടുകൂടി അവസാനിച്ചു. ഇനി ബുക്കിങ് നടത്തുന്നവർക്കായി അടുത്ത ഒരാഴ്ചയ്ക്കകം തന്നെ സർവീസ് നടത്തുമെന്നും പാലക്കാട് കെ.എസ്.ആർ.ടി.സി. ഡി.ടി.ഒ. ടി.എ. ഉബൈദ് പറഞ്ഞു. ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്തവരെല്ലാം പാലക്കാട് ജില്ലയിൽനിന്നുള്ളവരാണ്. നിലവിൽ ഫോൺ വഴിയാണ് ബുക്കിങ് സൗകര്യമൊരുക്കിയിരിക്കുന്നത്. വൈകാതെതന്നെ ഓൺലൈൻ ബുക്കിങ് സൗകര്യമൊരുക്കുമെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.

കുറഞ്ഞ ചെലവിൽ നെല്ലിയാമ്പതിയിലേക്ക് ഉല്ലാസയാത്ര നടത്തുന്നതിനുള്ള അവസരമാണ് കെ.എസ്.ആർ.ടി.സി. ഒരുക്കിയിരിക്കുന്നത്.

ഒരാൾക്ക് 600 രൂപയാണ് ചാർജ്. പ്രഭാതഭക്ഷണം, ഉച്ചയൂൺ, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം എന്നിവയടക്കമാണ് തുക നിശ്ചയിച്ചിട്ടുള്ളത്. രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്നാരംഭിക്കുന്ന ഉല്ലാസയാത്രാവണ്ടി രാത്രി എട്ടോടെ ഡിപ്പോയിൽ തിരിച്ചെത്തും.

ബുക്ക് ചെയ്യാം

സംസ്ഥാനത്തെവിടെനിന്നും നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് ബുക്ക് ചെയ്യാം. ഫോൺ: 9495450394, 9947086128, 9249593579.


കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസയാത്ര പെരിന്തൽമണ്ണയിൽ നിന്നും ആരംഭിക്കുന്നു !!

 പെരിന്തൽമണ്ണ: കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ നിന്ന് ആരംഭിച്ച് വൻ ഹിറ്റായ കെഎസ്ആർടിസിയുടെ മൂന്നാർ ഉല്ലാസ യാത്ര പെരിന്തൽമണ്ണയിൽ നിന്നും ആരംഭിക്കുന്നു. ഉല്ലാസ യാത്രയുടെ ആദ്യ സംഘം 22-11-2021 (തിങ്കളാഴ്ച) പെരിന്തൽമണ്ണയിൽ നിന്നും പുറപ്പെടും. 

തിങ്കളാഴ്ച രാവിലെ 10:30ന് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നാറിലെത്തും. മൂന്നാർ സബ് ഡിപ്പോയിൽ നിറുത്തിയിട്ട എ.സി സ്ലീപ്പർ ബസുകളിലാണ് താമസം. മികച്ച സൗകര്യങ്ങളോട് കൂടിയ ബാത്ത് റൂമുകളും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ  മുതൽ വൈകുന്നേരം വരെയാണ് കാഴ്ച കാണൽ. വൈകിട്ട് 6:30 മടക്കയാത്ര. പുലർച്ചയോടെ പെരിന്തൽമണ്ണ ഡിപ്പോയിലെത്തും. പെരിന്തൽമണ്ണയിൽ നിന്ന് സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പറിലാണ് യാത്ര.  ഒരാൾക്ക് 1,200 രൂപയാണ് നിരക്ക്. താമസത്തിനുള്ള ചാർജും സൈറ്റ് സീയിംഗ് ബസിനുള്ള ചാർജും അടക്കമാണിത്. ഭക്ഷണ ചെലവ് യാത്രക്കാർ വഹിക്കണം.

പെരിന്തൽമണ്ണയിൽ നിന്നും ആരംഭിക്കുന്ന ഉല്ലാസ യാത്രയുടെ ആദ്യ ട്രിപ്പ് വിജയമായാൽ വരും ദിവസങ്ങളിലും കൂടുതല്‍ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അധികൃതര്‍ അറിയിച്ചു.

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക

9048848436

9544088226

9745611975

കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ-വയനാട് ഉല്ലാസയാത്ര 11-ന്

 

പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് ആദ്യമായി വയനാട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. Dec 11-ന് പുലർച്ചെ അഞ്ചിന് യാത്ര പുറപ്പെടും. പൂക്കോട് തടാകം, ടീ മ്യൂസിയം, ബാണാസുരസാഗർ, കർലാട് തടാകം, താമരശ്ശേരി ചുരം (പകൽ, രാത്രി കാഴ്‌ചകൾ) എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. ഭക്ഷണവും എൻട്രിഫീസുമടക്കം ഒരാൾക്ക് ആയിരം രൂപയാണ് നിരക്ക്. കെ.എസ്.ആർ.ടി.സി.യും വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും മറ്റു സർക്കാർ വകുപ്പുകളും ചേർന്നാണ് യാത്രയൊരുക്കുന്നത്.

രാത്രിയോടെ പെരിന്തൽമണ്ണയിൽ തിരിച്ചെത്തും. ഫോൺ: 04933 227342, 9048848436, 9544088226.


കെ.എസ്.ആര്‍.ടി.സിയുടെ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നേതൃത്വത്തില്‍ പാലക്കാട് - തൃശൂര്‍ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി. 'നാട്ടിന്‍പുറം ബൈ ആനപ്പുറം' എന്ന പേരില്‍ പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് നവംബര്‍ 14 ന് കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തില്‍ ആദ്യ ഉല്ലാസയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. യാത്രയുടെ വന്‍ വിജയത്തിന് ശേഷം രണ്ടാമത്തെ ടൂര്‍ പാക്കേജാണ് മലയ്ക്കപ്പാറയിലേത്.

കെ.എസ്.ആര്‍.ടി.സി ബസില്‍ 50 പേരടങ്ങിയ സംഘം രാവിലെ അഞ്ചിന് ഒലവക്കോട് നിന്നും യാത്ര പുറപ്പെട്ടു. യാത്രക്കാരില്‍ ഭൂരിഭാഗവും റെയില്‍വെ ജീവനക്കാരാണ്. കുതിരാന്‍ തുരങ്കം വഴി പോകുന്ന ഉല്ലാസ യാത്ര അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് മലയ്ക്കപ്പാറയിലെത്തുന്നത്. ഒരാള്‍ക്ക് 650 രൂപയാണ് ചാര്‍ജ്ജ്. പാക്കേജില്‍ ഭക്ഷണം ഉള്‍പ്പെടുത്തിയിട്ടില്ല. രാത്രി ഒമ്പതോടെ പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം.

മലയ്ക്കപ്പാറയിലേക്കുള്ള അടുത്ത യാത്ര ഡിസംബര്‍ അഞ്ചിന് തീരുമാനിച്ചതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു. ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് അവസരം. സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും ടൂര്‍ പാക്കേജില്‍ പങ്കാളികളാകാം.9495450394, 9947086128, 9249593579 എന്നീ നമ്പറുകളില്‍ ബുക്ക് ചെയ്യാം.

പാലക്കാട് - നെല്ലിയാമ്പതി ടൂര്‍ പാക്കേജ് പ്രകാരം ഇതുവരെ അഞ്ച് ദിവസങ്ങളിലായി 16 ബസുകളില്‍ 574 പേര്‍ ഉല്ലാസയാത്രയില്‍ പങ്കാളികളായി. നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്കുള്ള അടുത്ത ബുക്കിംഗ് തുടരുകയാണെന്നും അട്ടപ്പാടിയിലേക്കും സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി ലഭിച്ചാല്‍ പറമ്പിക്കുളം മേഖലയിലേക്കും ഇത്തരത്തില്‍ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

___________


December 12, 2021

Wayanad Karlad Lake View Resort !!

വയനാട് Karlad Lake View Resort അവിടെ ബോട്ടിംഗ് ചങ്ങാടം zip ലൈൻ ഒക്കെ ഉണ്ട് അതൊക്കെ എക്സ്ട്രാ കൊടുക്കണം. 1500 For Family (2 Person ) including Breakfast ആ പൈസക്ക് നല്ല വൈബ് ആണ് . contact No: +91 95395 95445

December 03, 2021

നിലമ്പൂർ തേക്ക് മ്യൂസിയം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു ?

നിലമ്പൂർ തേക്ക് മ്യൂസിയം ഇന്നലെ മുതൽ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19ന് തേക്ക് മ്യൂസിയം തുറന്നിരുന്നുവെങ്കിലും കനത്ത മഴയെ തുടർന്ന്  ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ മലപ്പുറം ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് വീണ്ടും അടച്ചിരുന്നു. മഴക്ക് ശമനം വന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ അനുമതി ലഭിച്ചതോടെയാണ് ഇന്നലെ മുതൽ തേക്ക് മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചത്.

November 28, 2021

4 വർഷമായി മരുഭൂമിയിൽ ഒറ്റക്ക് ജീവിക്കുന്ന പാകിസ്ഥാനി................?

 ഈ സ്ഥലത്തെക്കുറിച്ചും ഇവിടെയുള്ള Camping നെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കാം, Aslam: +971 50 435 6779

November 15, 2021

KTDC-യുടെ പുതിയ സംരംഭമാണ് വൈക്കത്തെ KSRTC-യുടെ Double Decker Bus നുള്ളിലെ ഹോട്ടല്‍.?

 


KTDC-യുടെ പുതിയ സംരംഭമാണ് വൈക്കത്തെ KSRTC-യുടെ Double Decker Bus നുള്ളിലെ ഹോട്ടല്‍. കായലിനരികിലായി ആരാമം മോട്ടലിനോടു ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്ന ഈ restaurant വൈക്കം KSRTC-യിലെ Mechanical Staff ആണ് നിര്‍മ്മിച്ചിരിക്കുന്നത്. പതിവില്‍ നിന്നും വൃതൃസ്തമായി യുവാക്കളെ ആകര്‍ഷിക്കുന്ന Menu ആയിട്ടാണ് KTDC-യുടെ ഈ പരീക്ഷണം. A/C ആയ താഴത്തെ നിലയിലും Non- A/Cആയ മുകളിലത്തെ Deckലും കൂടി 45ല്‍ പരം ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കുവാനുള്ള സൌകരൃം ഇവിടെയുണ്ട്. Foodie Wheels" സാന്നിദ്യം വൈക്കത്തെ വിനോദസഞ്ചാര മേഘലക്ക് നേട്ടമാവും എന്നാണ് പ്രതീക്ഷ.

Morickap Resort - Best Private Pool Villa Resort in Wayanad -

ആരും കൊതിച്ച് പോകുന്ന ഒരു പ്രൈവറ്റ് പൂൾ വില്ലാ റിസോർട്ട്. വയനാട്ടിലെ Moricap Resort ൽ രണ്ട് ദിവസം ഞങ്ങളും താമസിച്ചു. കേരളത്തിലെ ഒരു മികച്ച ലക്ഷ്വറി പ്രീമിയം റിസോർട്ട്. കൂടുതൽ വിവരങ്ങൾക്ക്: +91 99727 88305 Website: http://morickapresort.com

November 07, 2021

മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാൻ  മലപ്പുറം കെ.എസ്.ആർ.ടി.സി ?

 മലപ്പുറം - മലക്കപ്പാറ കെ.എസ്.ആർ.ടി.സി യാത്രക്ക് മികച്ച പ്രതികരണം; നാളെ രണ്ട് ബസുകൾ. 

♦️ഞായറാഴ്ചയാണ് ആദ്യ സർവിസ് ആരംഭിക്കുക. കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാനുള്ള അവസരമാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.

♦️കഴിഞ്ഞയാഴ്ചയാണ് ഈ യാത്ര പ്രഖ്യാപിച്ചത്. യാത്രയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നാളെ 4.45ന് മറ്റൊരു ബസ് കൂടി മലക്കപ്പാറയിലേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

♦️രാവിലെ പുറപ്പെടുന്ന ബസുകള്‍ ഉച്ചക്ക് 12.30നും 1.30നും ഇടയിൽ മലക്കപ്പാറയിലെത്തും. രണ്ടരയോടെ തമിഴ്നാട് അതിര്‍ത്തിക്കരികില്‍ വെച്ച് മടങ്ങും. രാത്രി പത്തു മണിയോടെയാണ് മലപ്പുറത്ത് എത്തുക.

♦️ഏകദിന യാത്രക്ക് 600 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണം പാക്കേജിൽ ഉള്‍പ്പെടുന്നില്ല. അതേസമയം, മലക്കപ്പാറയില്‍ നാടന്‍ ഭക്ഷണത്തിന് സൗകര്യം ഒരുക്കും.

മലപ്പുറം: മൂന്നാറിലേക്കുള്ള ഉല്ലാസ യാത്ര സർവിസിന് പിന്നാലെ മലപ്പുറത്തുനിന്ന് ആരംഭിക്കുന്ന മലക്കാപ്പാറ കെ.എസ്.ആർ.ടി.സി യാത്രക്കും മികച്ച പ്രതികരണം. 

ഞായറാഴ്ചയാണ് ആദ്യ സർവിസ് ആരംഭിക്കുക. കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാനുള്ള അവസരമാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ഈ യാത്ര പ്രഖ്യാപിച്ചത്. യാത്രയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നാളെ 4.45ന് മറ്റൊരു ബസ് കൂടി മലക്കപ്പാറയിലേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ പുറപ്പെടുന്ന ബസുകള്‍ ഉച്ചക്ക് 12.30നും 1.30നും ഇടയിൽ മലക്കപ്പാറയിലെത്തും. രണ്ടരയോടെ തമിഴ്നാട് അതിര്‍ത്തിക്കരികില്‍ വെച്ച് മടങ്ങും. രാത്രി പത്തു മണിയോടെയാണ് മലപ്പുറത്ത് എത്തുക.

ഏകദിന യാത്രക്ക് 600 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണം പാക്കേജിൽ ഉള്‍പ്പെടുന്നില്ല. അതേസമയം, മലക്കപ്പാറയില്‍ നാടന്‍ ഭക്ഷണത്തിന് സൗകര്യം ഒരുക്കും.

അതിരപ്പിള്ളി കഴിഞ്ഞാൽ ഏകദേശം 60 കിലോമീറ്ററോളം വനത്തിനുള്ളിലൂടെയാണ് യാത്ര. ധാരാളം മൃഗങ്ങളുള്ള ഭാഗമാണിത്. ഭാഗ്യമുണ്ടെങ്കിൽ അവയെ കാണാനാകും. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവയും യാത്രയിൽ അടുത്തറിയാനാകും.

ചാലക്കുടിയില്‍നിന്ന് പരിചയസമ്പന്നനായ ഒരു ഡ്രൈവര്‍ കൂടി വണ്ടിയിലുണ്ടാകും. നിലവില്‍ ചാലക്കുടിയില്‍നിന്ന് കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ പാക്കേജ് ഉണ്ട്. എല്ലാ ഞായറാഴ്ചയും മലപ്പുറത്തുനിന്ന് മലക്കപ്പാറ യാത്ര സർവിസ് നടത്താനാണ് തീരുമാനം. 

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 

0483 2734950 

9447203014.

മലപ്പുറം കൂടാതെ ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽനിന്നും മലക്കപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നുണ്ട്. ഹരിപ്പാട്ടിൽനിന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 0479 2412620 നമ്പറിൽ വിവരങ്ങൾ ലഭിക്കും.

നവംബർ നാലിനാണ് ആലപ്പുഴയിൽനിന്നുള്ള ആദ്യ സർവിസ്. 

കൂടുതൽ വിവരങ്ങൾക്ക്: 9544258564

തിരക്കുകളിൽ നിന്നും മാറി ഒരു കുഞ്ഞു ദ്വീപിൽ താമസിക്കാം ?

 

October 31, 2021

കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാ0 ?

 മലപ്പുറം - മലക്കപ്പാറ കെ.എസ്.ആർ.ടി.സി യാത്രക്ക് മികച്ച പ്രതികരണം; നാളെ രണ്ട് ബസുകൾ. 

♦️ഞായറാഴ്ചയാണ് ആദ്യ സർവിസ് ആരംഭിക്കുക. കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാനുള്ള അവസരമാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.

♦️കഴിഞ്ഞയാഴ്ചയാണ് ഈ യാത്ര പ്രഖ്യാപിച്ചത്. യാത്രയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നാളെ 4.45ന് മറ്റൊരു ബസ് കൂടി മലക്കപ്പാറയിലേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

♦️രാവിലെ പുറപ്പെടുന്ന ബസുകള്‍ ഉച്ചക്ക് 12.30നും 1.30നും ഇടയിൽ മലക്കപ്പാറയിലെത്തും. രണ്ടരയോടെ തമിഴ്നാട് അതിര്‍ത്തിക്കരികില്‍ വെച്ച് മടങ്ങും. രാത്രി പത്തു മണിയോടെയാണ് മലപ്പുറത്ത് എത്തുക.

♦️ഏകദിന യാത്രക്ക് 600 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണം പാക്കേജിൽ ഉള്‍പ്പെടുന്നില്ല. അതേസമയം, മലക്കപ്പാറയില്‍ നാടന്‍ ഭക്ഷണത്തിന് സൗകര്യം ഒരുക്കും.

മലപ്പുറം: മൂന്നാറിലേക്കുള്ള ഉല്ലാസ യാത്ര സർവിസിന് പിന്നാലെ മലപ്പുറത്തുനിന്ന് ആരംഭിക്കുന്ന മലക്കാപ്പാറ കെ.എസ്.ആർ.ടി.സി യാത്രക്കും മികച്ച പ്രതികരണം. 

ഞായറാഴ്ചയാണ് ആദ്യ സർവിസ് ആരംഭിക്കുക. കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാനുള്ള അവസരമാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ഈ യാത്ര പ്രഖ്യാപിച്ചത്. യാത്രയുടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നാളെ 4.45ന് മറ്റൊരു ബസ് കൂടി മലക്കപ്പാറയിലേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ പുറപ്പെടുന്ന ബസുകള്‍ ഉച്ചക്ക് 12.30നും 1.30നും ഇടയിൽ മലക്കപ്പാറയിലെത്തും. രണ്ടരയോടെ തമിഴ്നാട് അതിര്‍ത്തിക്കരികില്‍ വെച്ച് മടങ്ങും. രാത്രി പത്തു മണിയോടെയാണ് മലപ്പുറത്ത് എത്തുക.

ഏകദിന യാത്രക്ക് 600 രൂപയാണ് ഈടാക്കുന്നത്. ഭക്ഷണം പാക്കേജിൽ ഉള്‍പ്പെടുന്നില്ല. അതേസമയം, മലക്കപ്പാറയില്‍ നാടന്‍ ഭക്ഷണത്തിന് സൗകര്യം ഒരുക്കും.

അതിരപ്പിള്ളി കഴിഞ്ഞാൽ ഏകദേശം 60 കിലോമീറ്ററോളം വനത്തിനുള്ളിലൂടെയാണ് യാത്ര. ധാരാളം മൃഗങ്ങളുള്ള ഭാഗമാണിത്. ഭാഗ്യമുണ്ടെങ്കിൽ അവയെ കാണാനാകും. അതിരപ്പിള്ളി വ്യൂ പോയിന്‍റ്, ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവയും യാത്രയിൽ അടുത്തറിയാനാകും.

ചാലക്കുടിയില്‍നിന്ന് പരിചയസമ്പന്നനായ ഒരു ഡ്രൈവര്‍ കൂടി വണ്ടിയിലുണ്ടാകും. നിലവില്‍ ചാലക്കുടിയില്‍നിന്ന് കെ.എസ്.ആർ.ടി.സിയുടെ മലക്കപ്പാറ പാക്കേജ് ഉണ്ട്. എല്ലാ ഞായറാഴ്ചയും മലപ്പുറത്തുനിന്ന് മലക്കപ്പാറ യാത്ര സർവിസ് നടത്താനാണ് തീരുമാനം. 

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 

0483 2734950 

9447203014.

മലപ്പുറം കൂടാതെ ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽനിന്നും മലക്കപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നുണ്ട്. ഹരിപ്പാട്ടിൽനിന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 0479 2412620 നമ്പറിൽ വിവരങ്ങൾ ലഭിക്കും.

നവംബർ നാലിനാണ് ആലപ്പുഴയിൽനിന്നുള്ള ആദ്യ സർവിസ്. 

കൂടുതൽ വിവരങ്ങൾക്ക്: 9544258564

September 27, 2021

കൊടികുത്തിമലയിലേക്ക് പ്രവേശിക്കാൻ ഇന്ന് മുതൽ പ്രവേശന പാസ് വേണം ?

പെരിന്തൽമണ്ണ: കൊടികുത്തി മല ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള സന്ദർശകർ ശ്രദ്ധിക്കുക. ഇനി മല കയറാൻ പ്രവേശന പാസ് എടുക്കണം. ഇന്ന് മുതൽ പ്രവേശന പാസ് പ്രാബല്യത്തിലായി. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയും വിദേശികൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. ക്യാമറ കൊണ്ടു പോകുന്നതിന് 150 രൂപ നൽകണം. തിരക്ക് നിയന്ത്രിക്കുന്നതിനാണ് പുതിയ ക്രമീകരണം. രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശക സമയം.

ടൂറിസം വികസിപ്പിക്കാൻ ആദ്യം വേണ്ടത് യാത്രാ സൗകര്യം. [ Mohanlal, Mohammed riyas talk]

 

September 17, 2021

ഹൃദയത്തിൽ ഒരു [ ഗൃഹാതുരത്വമുള്ള ] ചാറ്റൽമഴ !!

 ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ്റെ തറവാട്!

ബാല്യകാലം മുതൽ ,ഈ മൂന്നു നില മാളിക വളരെയേറെ പ്രിയപ്പെട്ടതാണ്. അച്ഛൻ , ജോലിക്കാരുടെ കൂടെ നിന്നു പൂർത്തിയാക്കിയ മാളിക! മദ്ധ്യവേനൽ അവധിക്കാലം ഓർമ്മയിൽ എന്നും നിത്യഹരിതമാക്കുന്നത് ഇവിടുത്തെ ജീവിതമാണ്!
മട്ടുപ്പാവിൽ നിന്നും നോക്കിയാൽ നെല്ല് വിളഞ്ഞു നിൽക്കുന്ന പച്ചപാടങ്ങളും വെള്ളം നിറഞ്ഞു കിടക്കുന്ന ചിറയും ,ചിറയിൽ തുള്ളിക്കളിക്കുന്ന മത്സ്യങ്ങളും, താറാവുകൾ കൂട്ടമായി നീന്തുന്ന ,കൊയ്ത്ത് കഴിഞ്ഞ പാടങ്ങളുംഹൃദയത്തോട് ചേർന്നു നിൽക്കുന്നു.
കൊയ്ത്തു കഴിഞ്ഞാൽ, പാടങ്ങളിൽ താറാവുകളെ ഇറക്കും.പകരം താറാവു മുട്ടകൾ തരും! പലേ നിറത്തിലും വലുപ്പത്തിലും മാങ്ങകൾ തൂങ്ങി ക്കിടന്നിരുന്ന മാവുകൾ! തേങ്ങാമാങ്ങയുടെ മാധുര്യം!

എഴുതാൻ ഒരു പാടുണ്ട്. വായിക്കുവാൻ ക്ഷമയുണ്ടോ?(ഞാൻ ഇങ്ങിനെ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കും,ട്ടോ).ഉരുണ്ടതൂണുകളുള്ള നീണ്ട വരാന്ത! മുറ്റത്തു അച്ഛൻ്റെയും സ്വാമിമാരുടെയും കെട്ടുനിറ,അയ്യപ്പൻ വിളക്ക്, കനലാട്ടം, ഓർമ്മകൾ ദീപ്തമാണ്.
വീടിൻ്റെ മൂന്നു ഭാഗത്തും നീണ്ട വരാന്തകൾ! എങ്കിലും പടിഞ്ഞാറ് ഭാഗത്തുള്ള വരാന്തയാണ് മനോഹരം! ( ഫോട്ടോ കാണുക!)
പ്രാവുകൾ ചേക്കേറുന്ന തട്ടിൻപുറം! മുകളിൽ പോകുവാൻ രണ്ടു ഗോവണികൾ! അച്ഛമ്മ പറഞ്ഞു തന്നിരുന്ന പുരാണ കഥകൾ
പൂമുഖത്തെ ചാരുകസേരയിൽ അച്ഛൻ കിടക്കും. അച്ഛമ്മ തിണ്ണയിൽ ഇരുന്നു കാര്യങ്ങൾ പറയും. വായിക്കുവാൻ കുറെയേറെ പുസ്തകങ്ങളും വാരികകളും! Illustrated Weekly ആദ്യമായി വായിച്ചു രസിച്ചത്,ഇവിടെ നിന്നും!


പാടത്തിനു നടുവിലെ ഒറ്റയടി പാതയിലൂടെ , ഞങ്ങൾ കുട്ടികൾ മറിയയുടെയും പ്രാഞ്ചി മാപ്പിളയുടെയും ഓലപ്പുരയിൽ പോകും.അവിടെ മുറ്റത്തിൻ്റെ ഒരു ഭാഗത്തു ചെറിയ കുളമുണ്ട്.
മറിയ വീട്ടിൽ ജോലിക്കു വരുമായിരുന്നു. വളരെയേറെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരാണ്, മറിയയും പ്രാഞ്ചി മാപ്പിളയും! മറക്കാൻ പറ്റില്ല, സഹായിക്കുവാൻ വന്നിരുന്ന കല്യാണി യേയും മരുമകൾ പത്മാവതിയേയും!

കാര്യസ്ഥൻ രാഘവൻ നായരേയും അയൽപക്കത്തെ കുഞ്ഞിക്കാളിയേയും മറക്കില്ല! പടികൾക്ക് മുൻപിൽ സുഗന്ധം പരത്തിയിരുന്ന മനോഹരമായ പനിനീർ പുഷ്പങ്ങൾ വിരിഞ്ഞിരുന്ന , പനിനീർ ചെടി ഉണ്ടായിരുന്നു.ഒഴിഞ്ഞ തറ ഫോട്ടോയിൽ കാണാം. ദീപസ്തംഭം ചെടി ആദ്യം കണ്ടത്,ഈ മുറ്റത്തു തന്നെ.
അപ്പുറത്ത് നീണ്ട പടികൾ! അതിനു മുൻപിൽ കൂവളതറ! കൂവള മരച്ചില്ലയിൽ തൂങ്ങി കിടന്നിരുന്ന കൂട്ടിൽ ,കുഞ്ഞൻ നാരായണക്കിളികൾ! കാറ്റു വീശുമ്പോൾ,നെഞ്ച് പിടക്കും; കൂട് താഴെ വീഴുമോ?( ഫോട്ടോയിൽ , നിങ്ങൾക്ക് കൂവളമരം കാണാം)!
അന്ന് മുതൽ ,ഈ നാരായണക്കിളികൾ എൻ്റെ ഹൃദയത്തിലും,കൂട് കൂട്ടി! അച്ഛമ്മ പുരാണ ഗ്രന്ഥം വായിക്കുന്നതും തൈരു കടയുന്നതും കണ്മുൻപിൽ കാണുന്നു. പത്തു മണിക്കു,ചെറു ചൂടുള്ള കഞ്ഞിയിൽ , നെയ്യൊഴിച്ച് കഴിച്ചിരുന്നു. എന്താ സ്വാദ്! മുറ്റം കഴിഞ്ഞാൽ നീണ്ട മണ്ണിട്ട പാത! പാതക്കിരുവശവും പാടങ്ങൾ!
തൊട്ടടുത്ത്,തന്നെ , ചെറിയേടത്തിയും വലിയോപ്പുവും പ്രഭാവതി ചേച്ചിയും! കശുവണ്ടിപരിപ്പ്, അരിപ്പൊടി ,ശർക്കര ഒക്കെ ചേർത്ത മധുരിക്കുന്ന അണ്ടിപ്പിട്ട് ,വലിയോപ്പു തരും! എന്താ ,ഒരു സ്വാദ്!
പിന്നെ,ഒരു കാര്യം! ഞങ്ങളുടെ അമ്മയുടെ തറവാട്ടിലെ ചുറ്റു വട്ടത്തൊന്നും മുസ്ലിം സമുദായക്കാർ ഉണ്ടായിരുന്നില്ല.ആദ്യമായി ,തട്ടമിട്ട സ്ത്രീകളെ കണ്ടത് ഇവിടെയാണ്. ആദ്യമായി കടൽ കണ്ടതും , അലറി വരുന്ന തിരമാലകൾ കണ്ടൂ, പേടിച്ചു കരഞ്ഞു തിരിഞ്ഞോടിയതും ഇവിടെ തന്നെ! പാലപ്പെട്ടി അമ്പലത്തിലേക്ക് പുരവഞ്ചിയിൽ പോയതു ഞാൻ എങ്ങിനെ മറക്കും?
പിന്നേ, ഒരൂട്ടം കൂടിയുണ്ട്. മുകളിലെ മട്ടുപ്പാവിൽ ,പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട്,ജീവിതത്തിലെ അവിസ്മരണീയ സംഭവം നടന്നു.
ആദ്യമായും അവസാനമായും ഒരു പെണ്ണു കാണൽ! അങ്ങിനെ പരസ്പരം ഇഷ്‌ടം പറഞ്ഞു, ഗുരുവായൂർ കണ്ണന് മുൻപിൽ ,വീട്ടുകാർ നടത്തിയ കല്യാണം!
രവിയേട്ടൻ്റെ ജീവിതസഖിയാകുവാൻ നിമിത്തമായതും പ്രിയപ്പെട്ട അച്ഛൻ്റെ തറവാട് തന്നെ! പണ്ട് നാട്ടിന്പുറങ്ങളില് സമൃദ്ധമായി കൃഷ്ണകിരീടം കാണപ്പെട്ടിരുന്നു. മറുനാടന് പൂക്കള് സുലഭമായതോടെ നാട്ടുപൂക്കളെ തേടാന് മലയാളിക്ക് നേരവുമില്ല.
കൃഷ്ണകിരീടവും കാക്കപ്പൂവും നീലക്കോളാമ്പിയും പോലുള്ള നാട്ടുപൂക്കളെ ഇതോടെ ഓണപ്പൂക്കളത്തില് കാണാതായി. പൊന്തക്കാടുകളില് അപൂര്വ്വമായെങ്കിലും രാജകീയപ്രൗഢിയോടെ നില്ക്കുന്ന കൃഷ്ണകിരീടങ്ങള് മലയാളിക്ക് ഇപ്പോള് അതിശയക്കാഴ്ചയാണ്.
എന്റെ പ്രിയപ്പെട്ട അച്ഛന്റെ വീട്ടിലാണ് ,ഈ പൂക്കൾ ഞാൻ ആദ്യമായി കണ്ടത്. ഇവിടെ, ഈ പ്രവാസ ലോകത്തും കൃഷ്ണകിരീടം നിറയെ ഉണ്ടു ,കേട്ടോ.
കിരീടംപോലെ ഉയര്ന്നുനില്ക്കുന്ന പൂങ്കുല കാരണമാണ് കൃഷ്ണകിരീടം എന്ന പേരില് അറിയപ്പെടുന്നത്. ഇലകള്ക്ക് മുകളിലായി ഉയര്ന്നുനില്ക്കുന്ന പൂങ്കുലകളാണ് ഇവയ്ക്കുള്ളത്.
പെരുപ്പൂവ്, ആറുമാസം, കൃഷ്ണമുടി, പഗോഡ, രാജകീരീടം, ഹനുമാന്കിരീടം എന്നിങ്ങനെ ഇവയ്ക്ക് പല പേരുകളുണ്ട്.
ഇല്ലേ ,തോന്നുന്നില്ലേ ,കൃഷ്ണകിരീടത്തിനോടു ഒരു പ്രത്യേക ഇഷ്ടം ?
ഇനീം ഉണ്ടു, എഴുതാൻ! പിന്നെയാകട്ടെ, അല്ലേ?
സ്നേഹപൂർവ്വം,
[Courtesy: ജ്യോതി For these kind of interesting topic publishing]
Jyothi N Ravi Thirunilath-fb

September 07, 2021

ഇനി ഹെലിക്കോപ്റ്ററിൽ പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് ഊട്ടിയിൽ പോയി വരാം.?

 ആകാശക്കാഴ്‌ചകളുടെ വിസ്‌മയം ആസ്വദിക്കാൻ ഇതാ അവസരം. സഞ്ചാരികൾക്കായി എടക്കരയിൽനിന്ന് ഹെലിക്കോപ്റ്റർ സർവീസ് തുടങ്ങി. പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് ഊട്ടിയിലെത്തി മടങ്ങുക, നിലമ്പൂരിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുക എന്നീ പാക്കേജുകൾ സഞ്ചാരികൾക്ക് തിരഞ്ഞെടുക്കാം. ആറുപേർക്ക്‌ സഞ്ചരിക്കാവുന്ന ഹെലിക്കോപ്റ്ററാണ് എത്തിച്ചത്.

4000 മുതൽ 15000 രൂപവരെയാണ് യാത്രാക്കൂലി. ആറുപേർ ഒന്നിച്ച് ബുക്കുചെയ്താൽ കൂലി കുറയും. കാലാവസ്ഥ പ്രതികൂലമായതിനാൽ വെള്ളിയാഴ്‌ച ഊട്ടിയിലേക്കുള്ള യാത്ര മാറ്റിവെച്ചു. നിലമ്പൂർ, ചാലിയാർ, പൂക്കോട്ടുംപാടം, വഴിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് സർവീസ് നടത്തിയത്. അടുത്ത യാത്രയുടെ തീയതി പിന്നീട് അറിയിക്കും. വ്യവസായി കാരാടാൻ സുലൈമാൻ, സഫ്രാദ്, ബാവ, സിവിൽ ഏവിയേഷൻ പ്രതിനിധികളായ നീനു, മുബാറക് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.പരാതി നൽകി

പരിസ്ഥിതി ദുർബല മേഖലയായ നിലമ്പൂർ വനമേഖലയോടു ചേർന്ന് ഹെലിക്കോപ്റ്റർ പറത്തിയതിനെതിരേ പരാതി നൽകി. മുഖ്യമന്ത്രി, ജില്ലാകളക്ടർ, ജില്ലാ പോലീസ് മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് നിലമ്പൂർ സ്വദേശി ഉലുവാൻ നൗഷാദാണ് പരാതി നൽകിയത്. കരിമ്പുഴ വന്യജീവി സങ്കേതം, പ്രാക്തന ഗോത്രവർഗക്കാരായ ആദിവാസികൾ അധിവസിക്കുന്ന മേഖല, വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങൾ ഉൾപ്പെടുന്ന പ്രദേശം, സംസ്ഥാനത്തു തന്നെ കൂടുതൽ കാട്ടാനകൾ ഉള്ള പ്രദേശം എന്നിങ്ങനെയുളള പ്രത്യേകതകൾ നിലനിൽക്കെ ഹെലിക്കോപ്റ്റർ തുടർച്ചയായി പറത്തുന്നത് ഉചിതമല്ലെന്നാണ് പരാതിയിലുന്നയിക്കുന്നത്. വിനോദസഞ്ചാരം എന്ന പേരിൽ പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ഭീഷണിയാവുന്ന രീതിയിൽ ഹെലിക്കോപ്റ്റർ സർവീസ് നടത്തുന്നത് തടയണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇത്തരം പ്രവൃത്തികൾക്കെതിരേ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നുണ്ട്. https://m.facebook.com/story.php?story_fbid=841549419850876&id=357407591598397

നെല്ലിയാമ്പതിയിലെ ടൂറിസം പോയൻറുകളിൽ അപകടം തുടർക്കഥ.?

 നെല്ലിയാമ്പതി: വിനോദസഞ്ചാരികൾക്ക് സുരക്ഷ സംവിധാനം ഒരുക്കാതെ നെല്ലിയാമ്പതിയിലെ ടൂറിസം പോയൻറുകൾ. വനം വകുപ്പ് അധീനതയിലുള്ള സ്ഥലങ്ങളിൽപോലും സുരക്ഷ സംവിധാനം പരിമിതമാണ്. വിനോദസഞ്ചാരികൾ സ്വന്തം സുരക്ഷ മറക്കുന്നതാണ് പലപ്പോഴും അത്യാഹിതങ്ങൾക്ക് കാരണമാകുന്നതെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം സൂചിപ്പിക്കുന്നത്.

കമ്പിപ്പാലം വെള്ളച്ചാട്ടത്തിനടുത്തുനിന്ന് ദൃശ്യങ്ങൾ പകർത്തിയ എറണാകുളം സ്വദേശി പാറക്കെട്ടിൽനിന്ന് വഴുതി ഒഴുക്കിൽപെട്ട് മരിക്കുകയായിരുന്നു. ഇതുപോലുള്ള സംഭവങ്ങൾ മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്. മൂന്നുവർഷത്തിനിടക്ക് അഞ്ചുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ടൂറിസം പോയൻറുകളിൽ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങൾ സന്ദർശകർ അവഗണിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം. അപകടത്തിൽപെട്ട് ഏറെ സമയം കഴിഞ്ഞാണ് വിവരമറിഞ്ഞ് രക്ഷാപ്രവർത്തനം നടത്താറ്.

ഇതും ജീവൻ നഷ്ടപ്പെടാനിടയാക്കുന്നു. ടൂറിസം പോയൻറുകളിൽ കൃത്യമായ നിരീക്ഷണ സംവിധാനമില്ലാത്തത് അപകടങ്ങൾ ആവർത്തിക്കാനിടയാക്കുന്നു. വെള്ളച്ചാട്ടങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ സുരക്ഷ ഗാർഡുകളെ നിരീക്ഷണത്തിന് നിയോഗിച്ചാൽ അപകടം കുറക്കാനാകും.

September 05, 2021

ഊട്ടി പൈതൃകതീവണ്ടി നാളെ മുതൽ. [ 06-09-2021 ]

മേട്ടുപ്പാളയം - ഊട്ടി പൈതൃകതീവണ്ടി സർവീസ് പുനരാരംഭിക്കുന്നു. തിങ്കളാഴ്ചമുതലാണ് ഓൺലൈൻവഴിയോ നേരിട്ടോ റിസർവ് ചെയ്യുന്ന യാത്രക്കാർക്കായി പ്രത്യേക തീവണ്ടി ഓടിക്കുകയെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.നീലഗിരിയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് സഞ്ചാരികൾക്കായി റെയിൽവേ പ്രത്യേക സർവീസ് ഒരുക്കുന്നത്.

മേട്ടുപ്പാളയത്തുനിന്ന് രാവിലെ 7.10-ന് പുറപ്പെട്ട് 11.55-ന് ഊട്ടിയിലെത്തുന്ന തീവണ്ടി തിരിച്ച് രണ്ടിന് പുറപ്പെട്ട് വൈകീട്ട് അഞ്ചരയ്ക്ക് മേട്ടുപ്പാളയത്ത് തിരിച്ചെത്തും. 40 ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളടക്കം 180 സീറ്റുണ്ട്. ഊട്ടി-മേട്ടുപാളയം ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് 600 രൂപയും സെക്കൻഡ് ക്ലാസ് നിരക്ക് 295 രൂപയുമാണ്. ഞായറാഴ്ച രാവിലെ എട്ടിനാണ് റിസർവേഷൻ ആരംഭിക്കുക. ഊട്ടിക്കും കൂനൂരിനും ഇടയിൽ പ്രത്യേക സർവീസുകളും ഉണ്ടാകും.

August 23, 2021

നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ?

നെല്ലിയാമ്പതി: ഇടവേളയ്ക്കുശേഷം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഓണാവധികൂടിയായതോടെ നെല്ലിയാമ്പതിയിലേക്ക് ഞായറാഴ്ചമാത്രം പോത്തുണ്ടി ചെക്പോസ്റ്റ് വഴി ഇരുചക്രവാഹനങ്ങളും കാറുകളുമായി 2,682 വാഹനങ്ങളാണ് കടന്നുപോയത്. 10,000 ത്തിലധികം പേർ നെല്ലിയാമ്പതിയെത്തിയതോടെ എല്ലാ വ്യൂപോയന്റുകളും സഞ്ചാരികളെ ക്കൊണ്ട് നിറഞ്ഞു.

റിസോർട്ടുകളും ഹോം സ്‌റ്റേകളും ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങളും ഒഴിവില്ലാത്ത സ്ഥിതിയാണ്. ഓഗസ്റ്റ് 16 മുതലാണ് നെല്ലിയാമ്പതിയിലേക്ക് ഏകദിന യാത്രയ്ക്ക് അനുമതി നൽകിയത്. ഇതോടെ ദിവസവും നൂറുകണക്കിന് പേരാണ് നെല്ലിയാമ്പതി കാണാനെത്തുന്നത്. എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ളവരാണ് ഞായറാഴ്ച നെല്ലിയാമ്പതിയിലെത്തിയവരിൽ കൂടുതലും.

കഴിഞ്ഞ ഒരാഴ്ചയായി നെല്ലിയാമ്പതി മേഖലയിൽ മഴ തുടരുകയാണ്. ഇതോടെ പോത്തുണ്ടി-കൈകാട്ടി ചുരംപാതയിലെ നിരവധി വെള്ളച്ചാട്ടങ്ങൾ സജീവമായിട്ടുണ്ട്. കോടമഞ്ഞും നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിലെ ഓറഞ്ച് തോട്ടവും കേശവൻപാറ, സീതാർകുണ്ഡ്‌, കാരപ്പാറ ഭാഗത്തുള്ള മലമുഴക്കി വേഴാമ്പലുകളുടെ കൂട്ടത്തോടെയുള്ള കാഴ്ചയുമാണ് സഞ്ചാരികളെ നെല്ലിയാമ്പതിയിലേക്ക് കൂടുതലും ആകർഷിക്കുന്നത്.

സഞ്ചാരികളുടെ വാഹനങ്ങൾ കൂട്ടത്തോടെ എത്തിയതോടെ ഇടുങ്ങിയ വഴികളിൽ വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. സഞ്ചാരികളെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പോത്തുണ്ടി ചെക്പോസ്റ്റിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു.

കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒരു ഡോസ് എടുത്തവരും 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവായവർക്കുമാണ് നെല്ലിയാമ്പതിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

രാവിലെ 7.30 മുതൽ വൈകീട്ട് മൂന്നു മണിവരെ മാത്രമാണ് പോത്തുണ്ടി ചെക്പോസ്റ്റിൽനിന്ന് സഞ്ചാരികളെ നെല്ലിയാമ്പതിയിലേക്ക് കടത്തിവിടുന്നത്. https://m.facebook.com/story.php?story_fbid=838644420141376&id=357407591598397

June 12, 2021

തണുപ്പേറ്റ്‌‌ കാടുകയറാം, നാടും കാണാം.!!

മണ്ണാർക്കാട്: കാട്ടുപച്ചപ്പിന്റെ മണംപിടിച്ച് മണ്ണാർക്കാട് ചുരം കയറി അട്ടപ്പാടിയെത്തിയാൽ കൗതുകമുള്ള കാഴ്ചകളേറെ. മഞ്ഞുകാലത്തെ തണുപ്പറിയാൻ മൂന്നാറും കൊടേക്കനാലും പോകേണ്ട, അട്ടപ്പാടിയിലെത്തിയാൽ മതി. ഇവിടെ സൈലന്റ് വാലിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നു. അഗളി  നരസിമുക്കിലെ വ്യൂപോയിന്റിൽ കയറിനിന്നാൽ വീശിയടിക്കുന്ന കാറ്റിനൊപ്പം ലോകം കാൽകീഴിൽ കോട്ടകെട്ടി നിൽക്കുന്ന കാഴ്ച. ഇത്തരത്തിൽ ഇരുപതോളം കുന്നുകൾ ഇവിടെയുണ്ട്. കോവിഡ് മാനദണ്ഡം എല്ലായിടത്തും കൃത്യമായി പാലിക്കണമെന്നുമാത്രം. 

മഹാമാരി ഇല്ലാതാക്കിയ വിനോദ സഞ്ചാരമേഖലകൾക്കൊപ്പം അട്ടപ്പാടിയും ഉണരുകയാണ്. മുള്ളിവഴി ഊട്ടിയിലേക്ക് പോവുന്ന സഞ്ചാരികൾക്കും സൈലന്റ് വാലിയിലെത്തുന്നവർക്കും ഇവിടത്തെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താം. അഗളി പഞ്ചായത്തിലൂടെ ഒഴുകുന്ന ശിരുവാണി പുഴയും അഗളി-, പുതൂർ പഞ്ചായത്തുകൾ പങ്കിടുന്ന ഭവാനിപ്പുഴയും സന്ദർശകർക്ക് പ്രിയങ്കരം. പ്രധാന സിനിമകളുടെ ലൊക്കേഷനുകളായതോടെ സഞ്ചാരികളുടെ ഒഴുക്കാണിവിടേക്ക്. അട്ടപ്പാടിച്ചന്തം ഒപ്പിയെടുത്ത അന്തരിച്ച സച്ചി സംവിധാനം ചെയ്ത് ബിജുമേനോനും പൃഥ്വിരാജും അഭിനയിച്ച 'അയ്യപ്പനും കോശിക്കും' ശേഷമാണ് ജില്ലയ്ക്ക് പുറത്തുനിന്നുൾപ്പെടെ കൂടുതൽപേർ ഈ മനോഹാരിത തേടിയെത്തുന്നത്. 

സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങളുടെ അഭാവം പരിഹരിച്ചാൽ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് അട്ടപ്പാടി മുതൽക്കൂട്ടാകും. താമസ സൗകര്യം, വാഹനപാർക്കിങ് ഉൾപ്പെടെ മിക്കയിടത്തുമില്ല. ആദിവാസി വിഭാഗങ്ങളെ ബാധിക്കാത്തവിധം അവർക്ക് വരുമാനമുണ്ടാക്കാം. ഷോളയൂർ പഞ്ചായത്തിലെ മേൽത്തോട്ടം, മറനട്ടി, കൂടപ്പട്ടി, അഗളി-, പുതൂർ പഞ്ചായത്തുകൾ പങ്കിടുന്ന ചീരക്കടവ്, ചിണ്ടക്കി, കരുവാര, കരിവടം തുടങ്ങിയ പ്രദേശങ്ങൾ ഇക്കോ ടൂറിസം പദ്ധതികൾക്ക് അനുയോജ്യമാണ്. 

ഏത് കാലാവസ്ഥയും ടൂറിസത്തിന് അനുകൂലം.കാർഷിക മേഖല പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ മഴയായാലും വേനലായാലും ടൂറിസത്തിന് അനുകൂലമാണ് അട്ടപ്പാടി. ഹോം സ്റ്റേ, ഫാം ടൂറിസം തുടങ്ങിയവയ്ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. ഇത് കൂടുതൽ വേഗത്തിലും ലളിതവുമാക്കിയാൽ അട്ടപ്പാടിക്കാർക്ക് വരുമാന മാർഗമാവും. അട്ടപ്പാടിയെ വിനോദസഞ്ചാര സൗഹൃദമാക്കാനുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണം.

വീട്ടിലിരുന്ന് താജ്മഹൽ കാണാം; സൗകര്യമൊരുക്കി ഗൂഗ്ൾ

പെരുന്നാളും ഓണവുമടക്കമുള്ള ആഘോഷ നാളുകളിൽ ചെറിയൊരു യാത്ര കൂടി മലയാളികളുടെ പതിവാണ്. എന്നാൽ, കഴിഞ്ഞവർഷത്തെ പോലെ ഈ പെരുന്നാൾ ദിനത്തിലും ആഘോഷങ്ങൾ വീട്ടിലൊതുക്കേണ്ട അവസ്ഥയാണ്. [covid-19]

ഇങ്ങനെ യാത്രകൾ നഷ്ടമായവർക്ക് ലോകത്തിലെ വിവിധ കാഴ്ചകൾ വിർച്വൽ റിയാലിറ്റി സംവിധാനത്തോടെ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഗൂഗ്ൾ. https://artsandculture.google.com/ എന്ന വെബ്സൈറ്റിൽ യാത്രാ സംബന്ധമായ കൂടുതൽ വിഭവങ്ങളാണ് ഇപ്പോൾ ഗൂഗ്ൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

2011ൽ ആരംഭിച്ച ഇൗ വെബ്സൈറ്റിൽ കഴിഞ്ഞ വർഷം മുതലാണ് ചരിത്ര സ്ഥലങ്ങളും ഉൾപ്പെടുത്താൻ തുടങ്ങിയത്. ഇൗയിടെ താജ്മഹൽ ഉൾപ്പെടെ 10 യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ വെർച്വൽ ടൂറുകളും ഇതിൽ ഉൾപ്പെടുത്തി.

വെബ്സൈറ്റിൽ പ്രവേശിച്ച് 'യുനെസ്കോ വേൾഡ് ഹെറിറ്റേജ്' എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ഇവ കാണാനാകും. താജ്മഹലിെൻറ 360 ഡിഗ്രി, സ്ട്രീറ്റ് വ്യൂ ഇമേജുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന കാഴ്ചകളാണ് ഇതിലുള്ളത്. താജ്മഹലിെൻറ രണ്ട് വെർച്വൽ ടൂറുകൾ 'എ ഷ്രൈൻ ടു ലവ്' എന്ന വിഭാഗത്തിൽ കാണാം. Taj Mahal: A Tour from the Top, The Wonder that is Taj എന്നീ വെർച്വൽ ടൂറുകൾ ലോകാത്ഭുതത്തിെൻറ അതിശയകരമായ കാഴ്ചകളിലേക്കാണ് നയിക്കുന്നത്.

താജ്മഹലിെൻറ എല്ലാ പ്രത്യേകതകളും മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഇവിടെ അനുഭവിച്ചറിയാനാകും. ആഗ്രയിൽ നേരിട്ട് സന്ദർശിച്ചവരെയും ഇൗ കാഴ്ചകൾ ആശ്ചര്യപ്പെടുത്തും. കൂടാതെ ഇൗ അത്ഭുത സ്മാരകത്തെക്കുറിച്ചുള്ള വസ്തുതകളും ചരിത്രവും ആദ്യകാല ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എക്സ്പ്ലോർ യുനെസ്കോ വേൾഡ് ഹെറിറ്റേജ് ലൈബ്രറിയിൽ ഇന്തോനേഷ്യയിലെ ക്ഷേത്രങ്ങൾ, പോർച്ചുഗലിലെ മൊണാസ്ട്രികൾ തുടങ്ങി നിരവധി വെർച്വൽ ടൂറുകളുണ്ട്. കോവിഡ് കാരണം ടൂറിസവും സാംസ്കാരിക പ്രവർത്തനങ്ങളുമെല്ലാം നിലച്ചിരിക്കുകയാണ്. ഇതിെൻറ വിടവ് നികത്താനാണ് യുനെസ്കോയുമായി സഹകരിച്ച് ഗൂഗ്ൾ ഇൗ വെബ്സൈറ്റ് കൂടുതൽ സജീവമാക്കുന്നത്..

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കോഴിക്കോട് ബീച്ച് !! [ After Renovation]

കരുനീക്കം ഇനി ബീച്ചിലാകാം, 

കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ബീച്ചിലിരിക്കുമ്പോൾ ഇനി കൂട്ടത്തിലൊരു ചെസ്സ് കളി കൂടെ ആയാലോ. കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കരുനീക്കങ്ങൾക്കുള്ള അവസരമാണ്. ബീച്ചിന്റെ നവീകരണത്തിന്റെ ഭാഗമായാണ് വലിയ ചെസ് ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്.

ബീച്ചിന്റെ നവീകരണവും പരിപാലനവും ഏറ്റെടുത്ത സോളസ് ആഡ് സൊലൂഷൻസ് എന്ന ഏജൻസിയാണ് കോർപറേഷൻ ഓഫിസിനു മുൻവശം ബീച്ചിൽ 5 മീറ്റർ നീളവും 5 മീറ്റർ വീതിയും ഉള്ള ചെസ് ബോർ‌ഡ് ഒരുക്കിയത്. ബീച്ചിൽ കുട്ടികൾക്കായി നിർമിക്കുന്ന ഗെയിം സോണിന്റെ ഭാഗമായാണു ചെസ് ബോർഡ് നിർമിച്ചത്.

ടൈലിട്ടാണ് ചെസ് ബോർഡ് ഒരുക്കിയിരിക്കുന്നത്. കളിക്ക് വാശികൂട്ടുന്ന ആനയും കുതിരയും കാലാളുമെല്ലാം ഫൈബർ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പ്രത്യേകതരത്തിലുള്ള ഫൈബർ ആയതിനാൽ വെയിലും മഴയുമേറ്റാലും നശിക്കില്ല. ഇതിനോട് ചേര്‍ന്ന് സി.സി.ടി.വി.യും ഉണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ കരുക്കള്‍ ഇവിടെത്തന്നെ വെക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഇക്കാര്യം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കളക്ടറുമായി ചേര്‍ന്ന് ആലോചിച്ച് പിന്നീട് തീരുമാനിക്കും. രണ്ടരലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ കരുക്കള്‍. ബീച്ചിലെ ശില്പങ്ങള്‍ക്ക് സമീപമാണ് ചെസ് ബോര്‍ഡ് ഉള്ളത്.ഡി.ടി.പി.സി.യുടെ കീഴിലുള്ള ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭൂരിഭാഗം പണികളും പൂര്‍ത്തിയായി. സൗത്ത് ബീച്ച്, ശിലാസാഗരം, ബീച്ച് പവിലിയന്‍ എന്നിവയാണ് മോടി കൂട്ടുന്നത്. 

ചുമര്‍ച്ചിത്രങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങള്‍, നിരീക്ഷണ ക്യാമറകള്‍, ഭക്ഷണകൗണ്ടര്‍, ഭിന്നശേഷി സൗഹൃദമായ റാമ്പുകള്‍, വൈദ്യുതീകരിച്ചതും നവീകരിച്ചതുമായ വഴിവിളക്കുകള്‍ എന്നിവയാണ് പദ്ധതിയിലുള്ളത്.ആർക്കിടെക്റ്റായ വിനോദ് സിറിയക്കാണ് ചെസ്സ് ബോർഡ് രൂപകല്പന ചെയ്തത്. തെക്കേ കടപ്പുറത്തെ കോര്‍ണിഷ് ബീച്ചിനോട് ചേര്‍ന്നുള്ള ചുമരില്‍ മനോഹര ചിത്രങ്ങളും ഉണ്ട്. കുറ്റിച്ചിറ, വലിയങ്ങാടി, കടപ്പുറം, ഗുജറാത്തിത്തെരുവ് എന്നീ സ്ഥലങ്ങളിലെ കാഴ്ചകളാണ് ചിത്രങ്ങളായി മാറിയത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍വന്ന് ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന സാഹചര്യമാകുമ്പോള്‍ സൗന്ദര്യവത്കരിച്ച ബീച്ച് നാടിന് സമര്‍പ്പിക്കുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി സി.പി. ബീന പറഞ്ഞു. കൊവിഡ് കഴിഞ്ഞാലുടൻ മുൻ ചെസ് ചാംപ്യൻ കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെസ് ബോർഡ് നാടിന് സമർപ്പിക്കും.

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting